Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Aug 2018 11:17 AM IST Updated On
date_range 27 Aug 2018 11:17 AM ISTതൈക്കൂട്ടം തൂക്കുപാലം തകർന്നു
text_fieldsbookmark_border
ചാലക്കുടി: കാടുകുറ്റി- അന്നമനട പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തൈക്കൂട്ടം തൂക്കുപാലം തകര്‍ന്നു. ചാലക്കുടിപ്പുഴയില്‍ വെള്ളം ഉയര്‍ന്നതാണ് പാലം തകരാന്‍ കാരണം. അന്നമനട ഭാഗത്താണ് തകര്‍ച്ച. പുഴയില്‍ വെള്ളം ഉയര്‍ന്നപ്പോള്‍ തൂക്കുപാലത്തിെൻറ രണ്ട് ഭാഗവും മുങ്ങിപ്പോയിരുന്നു. 16ന് വീണ്ടും പുഴയിലെ വെള്ളം അനിയന്ത്രിതമായി ഉയര്‍ന്നപ്പോള്‍ തൂക്കുപാലം പൂർണമായും മുങ്ങി. ഒഴുകിപ്പോയ കൂറ്റന്‍മരങ്ങളും തടികളും ഇതില്‍ ഇടിച്ചിട്ടുണ്ട്. വെള്ളം താഴ്ന്നപ്പോഴാണ് പാലത്തിെൻറ തകര്‍ച്ച ദൃശ്യമായത്. പാലത്തിെൻറ കൈവരിയിലെ ഗ്രില്ലുകള്‍ തകര്‍ന്നു. നടപ്പാത ഇളകുകയും ചളിനിറയുകയും ചെയ്തു. പാലത്തിന് താഴെ എരുമ ചത്തു കിടക്കുന്നതിനാല്‍ പരിസരത്ത് ആകെ ദുര്‍ഗന്ധമാണ്. പാലത്തിന് ചെറിയ ബലക്ഷയം ഉണ്ടായിരുന്നതായി നേരത്തെ ആരോപണമുണ്ട്. സമീപ കാലത്ത് നിര്‍മിച്ച് തുറന്നുകൊടുത്ത തൂക്കുപാലം ചില സ്ഥലങ്ങളില്‍ തുരുമ്പെടുത്തിരുന്നു. ഗുണമേന്മ കുറഞ്ഞ നിര്‍മാണ വസ്തുക്കള്‍ ഉപയോഗിച്ചതും സംരക്ഷണമില്ലാത്തതുമാണ് തകർച്ചക്ക് കാരണം. റവന്യു വകുപ്പിെൻറ പ്രകൃതി ദുരന്ത നിവാരണ ഫണ്ടില്‍നിന്ന് 1.16 കോടി രൂപ ചെലവഴിച്ചാണ് തൂക്കുപാലം നിര്‍മിച്ചത്. തൈക്കുട്ടം തൂക്കുപാലം നിര്‍മിച്ചതോടെ ഇവയ്ക്കിടയില്‍ എട്ടു കിലോമീറ്റര്‍ ദൂരം ലാഭിക്കാന്‍ സാധിച്ചു. കൂടുതല്‍ ഉയരത്തില്‍ നിര്‍മിച്ച് സുരക്ഷയൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story