Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2018 11:14 AM IST Updated On
date_range 24 Aug 2018 11:14 AM ISTപൂർണമായും തകർന്ന വീടുകൾ പി.എം.എ.വൈയിൽ ഉൾപ്പെടുത്തും
text_fieldsbookmark_border
തൃശൂർ: മഴക്കെടുതിയിൽ തകർന്ന വീടുകൾ പി.എം.എ.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമിക്കാൻ കോർപറേഷൻ തീരുമാനം. കേടുപാടുകളുണ്ടായ വീടുകളുെട പട്ടികയും എസ്റ്റിമേറ്റും അടുത്തമാസം 15നകം തയാറാക്കാൻ നിർദേശം നൽകി. ഇതിന് അതത് സോണലിലെ അസി.എൻജിനീയർമാരെയും ഓവർസിയർമാരെയും ചുമതലപ്പെടുത്തി. പുറേമ്പാക്കിലെ കേടുവന്ന വീടുകൾക്ക് സർക്കാർ സഹായം ലഭിക്കുന്നില്ലെങ്കിൽ അവരെ സഹായിക്കാൻ ഡിവിഷൻ തലത്തിൽ വീട് നിർമാണ സഹായസമിതി രൂപവത്കരിക്കും. മേയർ ചെയർമാനും കൗൺസിലർ വൈസ് ചെയർമാനും ഓവർസിയർമാർ കൺവീനറുമായാണ് സമിതി. ഈ മേഖലയിലെ എല്ലാവർക്കുമായി കോർപറേഷൻ തലത്തിൽ പ്രത്യേക ധനസഹായനിധി രൂപവത്കരിക്കും. ഇതിന് ആവശ്യമാണെങ്കിൽ സർക്കാറിൽനിന്ന് അനുവാദം വാങ്ങും. പൂർണമായി നശിച്ച, ആധാരമുള്ള എല്ലാ വീടുകളും പി.എം.എ.വൈയിൽ ഉൾപ്പെടുത്തും. കേടായ റോഡുകൾ 15 ദിവസത്തിനകം നന്നാക്കാനും തീരുമാനിച്ചു. മാറ്റാമ്പുറം ഫ്ലാറ്റുകളിൽ ഒഴിവ് അനുസരിച്ച് താൽപര്യമുള്ളവരെ മാറ്റും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story