Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2018 11:14 AM IST Updated On
date_range 24 Aug 2018 11:14 AM ISTചാലക്കുടി പുഴയിലെ പ്രളയം: വില്ലൻ വാൽപാറയിലെ അതിവർഷം
text_fieldsbookmark_border
തൃശൂർ: ചാലക്കുടിപ്പുഴയിൽ പ്രളയജലം ഉയർന്ന് ആയിരങ്ങൾ ദുരിതത്തിലാവാനും ഷോളയാറിനും മലക്കപ്പാറക്കുമിടയിൽ ആറിടത്ത് ഉരുൾെപാട്ടി വൻ നാശമുണ്ടാകാനും കാരണമായത് വാൽപാറ മേഖലയിൽ പെയ്ത 410 മില്ലി മീറ്റർ മഴ. ആഗസ്റ്റ് 15 വൈകീട്ട് ആറ് മുതൽ 10 മണിക്കൂറാണ് തുടർച്ചയായി മഴ പെയ്തത്. ഇതേത്തുടർന്ന് തമിഴ്നാട് ഷോളയാർ (അപ്പർ ഷോളയാർ), പറമ്പിക്കുളം ഡാമുകൾ തുറന്നുവിട്ടു. പ്രധാന കൈവഴിയായ കാരപ്പാറപുഴ, കുരിയാർകുറ്റിയാർ എന്നിവിടങ്ങളിൽനിന്നുമുള്ള വെള്ളവും ചാലക്കുടിപ്പുഴയിൽ ഒഴുകിയെത്തി. ഇതുമൂലം ഷോളയാർ, പെരിങ്ങൽക്കുത്ത് വൈദ്യുതി നിലയങ്ങൾക്കും കേടുപാട് സംഭവിച്ചു. പെരിങ്ങൽക്കുത്ത് ഡാമിൽ കൂറ്റൻ മരങ്ങൾ വന്നടിയാനും ഡാം നിറഞ്ഞ് കവിയാനും കാരണമായതും ഇതുതന്നെ. മലക്കപ്പാറ-ഷോളയാർ പ്രദേശങ്ങളിലും സമാനമായി മഴ പെയ്തു. പലയിടത്തും മണ്ണിടിച്ചിലുണ്ടാവാനും റോഡുകൾ ഒലിച്ച് പോകാനും ഇത് കാരണമായി. വാൽപാറ മേഖലയുടെ ചരിത്രത്തിൽ ഇങ്ങനെ മഴ പെയ്തിട്ടില്ല. പറമ്പിക്കുളം-ആളിയാർ പദ്ധതി (പി.എ.പി)യുടെ ഭാഗമായുള്ള സംയുക്ത ജല നിയന്ത്രണ ബോർഡാണ്(ജോയൻറ് വാട്ടർ റെഗുലേറ്ററി ബോർഡ്) മഴയുടെ കണക്കെടുത്തത്. മഴയെ തുടർന്ന് ഡാമുകളുടെ സംഭരണശേഷിയുടെ പകുതി െവള്ളം തുറന്നു വിടേണ്ടി വന്നെന്ന് സംയുക്ത ജല നിയന്ത്രണ ബോർഡ് ജോയൻറ് ഡയറക്ടർ പി. സുധീർ 'മാധ്യമ'ത്തോട് പറഞ്ഞു. 17,500 ദശലക്ഷം ഘനയടി (17.5 ടി.എം.സി) യാണ് പറമ്പിക്കുളത്തിെൻറ സംഭരണശേഷി. അപ്പർ ഷോളയാറിെൻറ ശേഷി 15,250 ദശലക്ഷം ഘനയടിയും. അതേസമയം പറമ്പിക്കുളത്തിെൻറ പരമാവധി ശേഷിയുടെ ഒരുഭാഗമേ പെരിങ്ങൽക്കുത്തിൽ സംഭരിക്കാനാവൂ. കനത്ത നീരൊഴുക്ക് നിയന്ത്രിക്കാൻ ഡാമുകൾ തുറക്കുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല. ഡാമുകളോ മറ്റു നിയന്ത്രണങ്ങളോ ഇല്ലാത്ത കാരപ്പാറ, കുരിയാർക്കുറ്റി എന്നിവിടങ്ങളിൽനിന്നുള്ള വെള്ളം നേരെ ചാലക്കുടിപ്പുഴയിെലത്തി. മലക്കപ്പാറ-ഷോളയാർ, ചാലക്കുടി മേഖലകളിൽ തുടർച്ചയായി കനത്ത മഴ പെയ്യുകയും ചെയ്തതോടെയാണ് വൻ ദുരിതവും കോടികളുടെ നാശവും വിതച്ചത്. ഡാമുകൾ പരമാവധി തുറക്കുകയാണെന്നും ചാലക്കുടി പുഴയിൽ ക്രമാതീതമായി വെള്ളം ഉയരുമെന്നും താൻ ജില്ല കലക്ടർ ടി.വി. അനുപമയെ അറിയിച്ചിരുന്നു. ചാലക്കുടി പാലം അടക്കണമെന്നും താൻ നിർദേശിച്ചു-സുധീർ പറഞ്ഞു. തുടർന്ന് കലക്ടർ ദേശീയപാതയിൽ ചാലക്കുടി പാലം അടച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story