Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2018 11:05 AM IST Updated On
date_range 21 Aug 2018 11:05 AM ISTഇരിങ്ങാലക്കുടയിലെ നഗരജീവിതം സാധാരണ നിലയിലേക്ക്
text_fieldsbookmark_border
ഇരിങ്ങാലക്കുട: കനത്ത മഴയേയും വെള്ളക്കെട്ടിനേയുംഇന്ധനക്ഷാമത്തെയും തുടര്‍ന്ന് ദിവസങ്ങളായി മുടങ്ങിക്കിടന്നിരുന്ന ബസ് സര്‍വിസുകള്‍ ഭാഗികമായി പുനരാരംഭിച്ചു. ഇരിങ്ങാലക്കുടയില്‍ നിന്നും കൊടുങ്ങല്ലൂര്‍ , കാറളം, മാള,കൊടകര തുടങ്ങിയ പ്രദേശങ്ങളിലേക്കാണ് ബസ് സര്‍വിസുകള്‍ ആരംഭിച്ചിട്ടുളളത്. റോഡുകളിലെ വെള്ളക്കെട്ടുമൂലം നന്തിക്കര, കാട്ടൂര്‍ മൂന്നുപീടിക, എന്നിവിടങ്ങളിലേക്ക് സര്‍വിസുകള്‍ ആരംഭിച്ചിട്ടില്ല. മേഖലയിലെ ഭൂരിപക്ഷം പെട്രോൾ ബങ്കുകളിലും ഇന്ധനമെത്തിയതോടെ പെട്രോള്‍ ക്ഷാമം തീര്‍ന്നു. ഓട്ടോറിക്ഷകളും ഓടിത്തുടങ്ങിയിട്ടുണ്ട്. വ്യാപാരസ്ഥാപനങ്ങള്‍ തുറന്നതോടെ ടൗണ്‍ പ്രദേശത്ത് ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചു വരികയാണ്. എന്നാല്‍ പഞ്ചായത്തുകളിൽ ഇനിയും മെച്ചപ്പെട്ടില്ല. കുടിവെള്ള വിതരണവും വൈദ്യുതിയും ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. കാട്ടൂര്‍, പടിയൂര്‍, മുരിയാട്, വേളൂക്കര, പൂമംഗലം, കാറളം എന്നീ പഞ്ചായത്തുകളിലെ റോഡുകളിലെ വെള്ളക്കെട്ടുകള്‍ പൂര്‍ണമായി മാറി കഴിഞ്ഞിട്ടില്ല. വെള്ളപ്പൊക്കത്തിെൻറ ബാക്കി പത്രമായി കുടിവെള്ള സ്രോതസ്സുകള്‍ മുഴുവന്‍ മലിനമാണ്. കരുവന്നൂര്‍ പമ്പ് ഹൗസില്‍ നിന്ന് പമ്പിങ് ആരംഭിക്കാന്‍ ഇനിയും നാളുകള്‍ വേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story