Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2018 11:02 AM IST Updated On
date_range 21 Aug 2018 11:02 AM ISTഉയിർത്തെഴുന്നേൽക്കുന്നു; തൃശൂർ
text_fieldsbookmark_border
തൃശൂർ: ആറു നാൾ മുമ്പ്, ബുധനാഴ്ച രാത്രിയാണ് മഴക്കെടുതിയിലെ ആദ്യ ദുരന്ത വാർത്തയെത്തിയത്. പിറ്റേന്ന് രാവിലെ മുതൽ അതൊരു പ്രവാഹം പോലെയായി. ഒന്നിനു പിന്നാലെ ഒന്നായി ദുരന്തങ്ങൾ കേട്ടുകേട്ട് തൃശൂരിെൻറ മനസ്സ് മരവിച്ചു. ആറു ദിനംെകാണ്ട് 46 ജീവൻ. അതിൽ വെള്ളപ്പൊക്കത്തിൽ മരിച്ചവരുണ്ട്, രക്ഷാപ്രവർത്തനത്തിനിടെ ജീവൻ പൊലിഞ്ഞവരുണ്ട്, ദുരന്തം കണ്ട് ഹൃദയം തകർന്ന് ശ്വാസം നിലച്ചവരുണ്ട്. ഇപ്പോഴും അവസാനിച്ചിട്ടില്ല, നിലവിളികൾ. പ്രതീക്ഷയുടെ ദ്വീപുകൾക്കിടക്ക് ആശങ്കയുടെ കൊച്ചുതുരുത്തുകൾ ഇനിയുമുണ്ട്. എങ്കിലും, ഉയിർത്തെഴുന്നേൽക്കുകയാണ് തൃശൂർ. വടക്കാഞ്ചേരി പൂമലയിൽ ഉരുൾപൊട്ടി മരിച്ച രണ്ടു യുവാക്കളിൽ തുടങ്ങി വടക്കാഞ്ചേരിക്കടുത്ത് കുറാഞ്ചേരിയിൽ ഉരുൾപൊട്ടലിൽ ജീവിതം അസ്മതിച്ച 19 പേർ....പിന്നെ ജില്ലയുടെ പല ഭാഗത്തായി വിലപ്പെട്ട ജീവൻ പലത് പൊലിഞ്ഞു. ഇനിയും അത്തരം വാർത്തകൾ വരില്ല എന്നുറപ്പില്ല. മഹാപ്രവാഹത്തിൽ കാണാതായവർക്കുവേണ്ടി ഇപ്പോഴും തിരച്ചിൽ തുടരുന്ന പ്രദേശങ്ങളുണ്ട്. അങ്ങിങ്ങ് മൃതദേഹങ്ങൾ കണ്ടെന്ന വിവരം വരുന്നു. പലയിടങ്ങളിലായി ചിതറിക്കഴിയുന്ന ബന്ധുക്കൾ പരസ്പരം വിവരങ്ങൾ അറിയാതെ ഉള്ളുരുകി കഴിയുന്നു. ആദ്യം മുങ്ങിയത് ചാലക്കുടിയാണെങ്കിലും ഏറെ അനുഭവിച്ചത് മാള മേഖലയാണ്. ഇപ്പോഴും ഇൗ പ്രദേശം ഭീഷണിയിൽതന്നെ. രക്ഷാപ്രവർത്തനം അവസാനിച്ചിട്ടില്ല. കാണാതായവർ ഏതോ ദുരിതാശ്വാസ ക്യാമ്പിലുണ്ടെന്ന് ആശ്വസിച്ച് കഴിയുകയാണ് ബന്ധുക്കൾ. അതിനിടക്കാണ്, ചിലരുടെ ഒാരോന്നായി മൃതദേഹങ്ങൾ വെള്ളക്കെട്ടിൽനിന്ന് കണ്ടെടുക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകൾ സജീവമാണ്. ഭക്ഷണത്തിന് എവിടെയുമില്ല പ്രയാസം. ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ അത് മാറ്റാൻ വേണ്ടത്ര വസ്ത്രങ്ങൾ ഇല്ലാതെയാണ്. എല്ലാ കുറവുകളും പരിഹരിക്കാൻ ഭരണകൂടത്തിന് ഇടവും വലവും നിന്ന് നാട്ടുകാരും സന്നദ്ധ സംഘടനകളും കടലോര മേഖലയിൽ മത്സ്യത്തൊഴിലാളികളും സൈനിക വിഭാഗങ്ങളുമുണ്ട്. രക്ഷാപ്രവർത്തനം ഏതാണ്ട് അവസാനത്തോടടുക്കുന്നുവെന്ന് അധികൃതർ പറയുന്നു. ഏതായാലും മഹാദുരന്തം പെയ്തുതീർന്നെന്ന ആശ്വാസം തൃശൂർ അനുഭവിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story