Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2018 11:05 AM IST Updated On
date_range 20 Aug 2018 11:05 AM ISTനടുവിൽക്കരയെ ഒറ്റപ്പെടുത്തി കനോലി
text_fieldsbookmark_border
വാടാനപ്പള്ളി: കനോലി കനാലും പാടവും നിറഞ്ഞൊഴുകി നടുവിൽകര ഒറ്റപ്പെട്ടു. മുഴുവൻ വീടുകളും വെള്ളത്തിലായി. കോഴി, കന്നുകാലികൾ എന്നിവയുമായി മുഴുവൻ കുടുംബങ്ങളിലുള്ളവരും വഞ്ചിയിലും ടിപ്പർ ലോറിയിലുമായി ഗ്രാമത്തിന് പുറത്തുകടന്നു. 2500 പേർക്കാണ് വിവിധ ക്യാമ്പുകൾ തുറന്നത്. വാടാനപ്പള്ളി അൽനൂർ ഐ.ടി.സി, വാടാനപ്പള്ളി ആർ.സി.യു.പി സ്കൂൾ, ഈസ്റ്റ് സ്കൂൾ, പഞ്ചായത്ത് സാംസ്കാരിക നിലയം എന്നിവിടങ്ങളിലാണ് ഇവരെ പാർപ്പിച്ചത്. വെള്ളം പെെട്ടന്ന് കയറിയതോടെ ജീവനുംകൊണ്ട് കുടുംബങ്ങൾ രക്ഷപ്പെടുകയായിരുന്നു. കന്നുകാലികളെ തെർമോകോൾ കൂട്ടികെട്ടി അതിൽ കയറ്റിയാണ് രക്ഷിച്ചത്. വെള്ളം കയറിയതോടെ വീടുകളിലെ സർവതും നശിച്ചു. മഴക്ക് ശമനമായിട്ടും വെള്ളം കുറഞ്ഞിട്ടില്ല. നടുവിൽകര ബോധാനന്ദവിലാസം സ്കൂളിലും മദ്റസയിലും പാർപ്പിച്ചിരുന്നവരെ വെള്ളം കയറിയതോടെ ടിപ്പർ ലോറികളിൽ വാടാനപ്പള്ളിയിലെ ക്യാമ്പുകളിലേക്ക് മാറ്റി. ഇവർക്ക് ആവശ്യമായ ഭക്ഷണം നൽകി വരുന്നുണ്ട്. പൊതുപ്രവർത്തകരുടേയും അൽനൂർ അധികൃതരുടേയും ജനപ്രതിനിധികളുടേയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം. ആക്ട്സ്, പൊലീസ് എന്നിവരും സജീവമായുണ്ട്. മൊബൈൽ ഫോൺ നെറ്റ്വർക്കുകൾ നിശ്ചലമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story