Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2018 10:50 AM IST Updated On
date_range 20 Aug 2018 10:50 AM ISTചീരക്കുഴി ഡാം തകർച്ച: ആറു കോടിയുടെ നഷ്ടമെന്നു അധികൃതർ
text_fieldsbookmark_border
പഴയന്നൂർ: ചീരക്കുഴി ഡാം തകർച്ചയിൽ ആറു കോടിയുടെ നഷ്ടമുണ്ടായെന്ന് അധികൃതർ അറിയിച്ചു. പ്രാഥമിക കണക്കാണിത്. കൂടുതൽ പരിശോധനക്ക് ജലനിരപ്പ് കുറയേണ്ടതുണ്ട്. ടെലിസ്കോപിക് കാമറ ഉപയോഗിച്ചുള്ള നിരീക്ഷണത്തിൽ കുറച്ചുകൂടി വ്യക്തമാകുമെന്ന് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ ബാലശങ്കർ അറിയിച്ചു. എട്ട് ഷട്ടർ ഉള്ളതിൽ ആറെണ്ണം പൂർണമായും രണ്ടെണ്ണം ഭാഗികമായും തകർന്നു. ഷട്ടർ ഘടിപ്പിച്ചിട്ടുള്ള രണ്ടു തൂണുകൾക്കും സാരമായ പൊട്ടലുണ്ട്. അനുബന്ധ റോഡ്, കനാൽ റെഗുലേറ്റർ, ഡാം സ്ട്രക്ച്ചർ പ്ലാറ്റ് ഫോം എന്നിവയും ഒലിച്ചുപോയി. കനാലിെൻറ നഷ്ടം കണക്കാക്കണമെങ്കിൽ വെള്ളം കുറയണം. കൂടുതൽ പരിശോധനക്കായി ഉന്നത ഉദ്യോഗസ്‌ഥർ അടുത്ത ദിവസങ്ങളിൽ സ്ഥലത്തെത്തും. ഇപ്പോൾ ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളം നിയന്ത്രിക്കാൻ സംവിധാനമില്ല. ജലസേചന പദ്ധതിക്കായി 1973 ലാണ് ഗായത്രി പുഴക്ക് കുറുകെ ഡാം പണിതത്. ഇതിനോടനുബന്ധമായി 40.90 കിലോമീറ്റർ കനാലാണുള്ളത്. പഴയന്നൂർ, ചെറുതുരുത്തി, കൊണ്ടയൂർ, ദേശമംഗലം വരെ ചീരക്കുഴി ഡാമിലെ വെള്ളത്തെ ആശ്രയിച്ചാണ് രണ്ടാം വിള നെൽ കൃഷി ഇറക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story