Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമഴയോടും മണ്ണിനോടും...

മഴയോടും മണ്ണിനോടും യുദ്ധം ചെയ്​ത്​ 25 മണിക്കൂർ

text_fields
bookmark_border
വടക്കാഞ്ചേരി: വ്യാഴാഴ്ച ഉരുൾപ്പൊട്ടലിനെ തുടർന്ന് മണ്ണിനടിയിൽ അകപ്പെട്ടവരെ പുറത്തെത്തിക്കാനായി നാടൊന്നാകെ കുറാഞ്ചേരിയിലേക്ക് ഒഴുകി. മഴയോടും മണ്ണിനോടും ഇവർ യുദ്ധം ചെയ്തത് 25 മണിക്കൂറുകൾ. ഒടുവിൽ പക്ഷെ നിരാശയായിരുന്നു ഫലം. ഏഴുകാരൻ അനോഘ് ഉൾപ്പെടെ നാലുപേരുടെ ജീവനറ്റ ശരീരമാണ് തിരച്ചിൽ സംഘത്തിന് പുറത്തെടുക്കാനായത്. മൂന്നുപേർക്കായി തിരച്ചിൽ തുടരുന്നു. മരണം ഉരുൾപൊട്ടലി​െൻറ രൂപത്തിൽ എത്തിയ കുറാഞ്ചേരി ഇേപ്പാൾ ശ്മശാനമൂകം. മനസ്സിനെ മരവിപ്പിച്ച കാഴ്ച്ചകളാണ് രക്ഷാപ്രവർത്തകരെ എതിരേറ്റത്. സംഭവം നടന്ന വ്യാഴാഴ്ച രാവിലെ 6.45 മുതൽ നൂറുകണക്കിന് യുവാക്കളാണ് രക്ഷാപ്രവർത്തനത്തിനായി എത്തിയത്. അകപ്പെട്ടവരെ രക്ഷിക്കുകയായിരുന്നു ആദ്യ ദൗത്യം. ആറു ജീവനുകളെ രക്ഷിക്കാൻ ഇവർക്കായി. പിന്നീട് വിറങ്ങലിച്ച 12 മൃതദേഹങ്ങളാണ് വ്യാഴാഴ്ച ലഭിച്ചത്. കനത്തമഴ രക്ഷാപ്രവർത്തനത്തിന് ഒരു ഘട്ടത്തിൽ തടസ്സമായി. രാവിലെ പെയ്ത മഴ വൈകീട്ട് ഏറെയായിട്ടും മാറിയില്ലെങ്കിലും രക്ഷാപ്രവർത്തകരുടെ ആത്മവിശ്വാസം കെടുത്താനായില്ല. സഹായത്തിന് 34 ടിപ്പർ ലോറികൾ രാപകലില്ലാതെ സർവിസ് നടത്തി. 10 മണ്ണുമാന്തി യന്ത്രങ്ങളും ഏഴു ഹിറ്റാച്ചികളും ഒരു ക്രെയിനും തിരച്ചിലിന് സഹായകമായി ഉണ്ടായിരുന്നു. 13 ആംബുലൻസുകൾ സജ്ജമാക്കി. നാട്ടുകാർക്കും ജനപ്രതിനിധികൾക്കുമൊപ്പം ഫയർഫോഴ്സും പൊലീസും നേതൃത്വം നൽകിയ രക്ഷാപ്രവർത്തനത്തിന് ആർമിയുടെ പ്രത്യേക സംഘവും എത്തിയിരുന്നു. സിറ്റി പൊലീസ് കമീഷണർ ജി.എച്ച്. യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. തൃശൂർ - ഷൊർണൂർ പാതയിൽ കഴിഞ്ഞ രണ്ടുദിവസമായി ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story