Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുന്നംകുളം...

കുന്നംകുളം നഗരവികസനത്തിന്​ വൻ പദ്ധതികൾ

text_fields
bookmark_border
കുന്നംകുളം: നഗരവികസനത്തിന് 75 കോടിയുടെ പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി എ.സി. മൊയ്തീൻ അറിയിച്ചു. മണ്ഡലത്തിലെ പദ്ധതികളെ സംബന്ധിച്ച് വിശദീകരിക്കുന്നതിനിടയിലാണ് ടൗണിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്. നഗരത്തി​െൻറ സ്വപ്നപദ്ധതിയായ ബസ് ടെർമിനൽ കം ഷോപ്പിങ് കോപ്ലക്സി​െൻറ നിർമാണം ഉടൻ ആരംഭിക്കും. ഒന്നാംഘട്ട നിർമാണ പദ്ധതികൾക്ക് അനുമതി ലഭിച്ചു. സമയബന്ധിതമായി നിർമാണം പൂർത്തിയാക്കും. സമാന്തര റോഡുകൾ വികസിപ്പിക്കുന്നതിന് പഠനം നടത്തിവരികയാണ്. നഗരവികസനത്തി​െൻറ ഭാഗമായി കുടിയൊഴിപ്പിക്കേണ്ടി വരുന്ന കച്ചവടക്കാരെയും വീട്ടുകാരെയും പുനരധിവസിപ്പിക്കും. താലൂക്ക് ആശുപത്രിയെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയതി​െൻറ ഭാഗമായി വലിയ വികസന പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടിട്ടുണ്ട്. ആവശ്യമായ ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനം ലഭ്യമാക്കും. കൂടാതെ മണ്ഡലത്തിലെ മുഴുവൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും. താലൂക്കിന് പുതിയ മന്ദിരം നിർമിക്കും. കുറുക്കൻപാറ താഞ്ചൻകുന്നിലെ നാല് ഏക്കർ സ്ഥലമാണ് കെട്ടിടം പണിയാൻ ഉദ്ദേശിക്കുന്നത്. ഗുരുവായൂർ റോഡിൽ നിർമിച്ച ടൂറിസം സ​െൻററിൽ കരകൗശല വികസന കോർപറേഷ​െൻറ സ്റ്റാളും ജില്ലയിലെ ടൂറിസം വിവരങ്ങൾ ലഭിക്കാനുള്ള കേന്ദ്രവുമാക്കി മാറ്റും. അതിന് ആവശ്യമായ നിയമനങ്ങൾ നടത്തും. മന്ത്രിയോടൊപ്പം നഗരസഭ ചെയർപേഴ്സൻ സീത രവീന്ദ്രനും ഉണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story