Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനന്നാക്കാൻ കൊടുത്ത...

നന്നാക്കാൻ കൊടുത്ത കാർ പൊളിച്ചു വിറ്റു; രണ്ടര വർഷമായി ഉടമ​ അലയുന്നു

text_fields
bookmark_border
തൃശൂർ: നന്നാക്കാൻ കൊടുത്ത കാർ പൊളിച്ചു വിറ്റു. ഉടമ രണ്ടര വർഷമായി പൊലീസ് സ്റ്റേഷനുകളിൽ കയറിയിറങ്ങുന്നു. രണ്ട് പൊലീസ് സ്റ്റേഷനിലും കമീഷണറുടെ ഒാഫിസിലും പരാതി കൊടുത്തിട്ടും കേസെടുക്കാൻ പോലും തയാറാവുന്നില്ലെന്ന പരാതിയുമായി പേരാമംഗലം പ്രകൃതി മേക്കാട്ടുകുളം ജേക്കബി​െൻറ മകൻ ആേൻറായാണ് വാർത്തസമ്മേളനത്തിന് എത്തിയത്. ആേൻറാ ത​െൻറ മാരുതി 800 കാർ രണ്ടര വർഷം മുമ്പ് മുണ്ടൂരിലെ ഒരു വർക്േഷാപ്പിലാണ് ടെസ്റ്റ് വർക്കിനായി ഏൽപ്പിച്ചത്. 15,000 രൂപ മുൻകൂർ തുകയും നൽകി. എ.സി ശരിയാക്കാനെന്നു പറഞ്ഞ് മുണ്ടൂരിലെ വർക്ഷോപ്പ് ഉടമ കേച്ചേരിയിലുള്ള മറ്റൊരു വർക്ഷോപ്പിലേക്ക് കാർ കൊണ്ടുപോയി. അവിെട മാസങ്ങളോളം കിടന്നു. അതിനിടക്ക് പുതിയ ടയറുകളും ബാറ്ററിയും മറ്റും അഴിച്ചുമാറ്റി. കാർ വർക്ഷോപ്പി​െൻറ പിന്നിലുള്ള പറമ്പിലേക്ക് മാറ്റിയിടുകയും ചെയ്തു. കഴിഞ്ഞവർഷം ഏപ്രിൽ 10നാണ് ആേൻറാ ആദ്യമായി പേരാമംഗലം പൊലീസിൽ പരാതി നൽകിയത്. ആ പരാതിക്ക് രശീതി നൽകിയില്ല. ജൂലൈ 13ന് വീണ്ടും പരാതി കൊടുത്തതോടെ അഡീഷനൽ എസ്.െഎ വർക്ഷോപ്പ് ഉടമകളെ വിളിപ്പിച്ച് കാർ തിരിച്ചു കൊടുക്കാൻ പറഞ്ഞെങ്കിലും നഷ്ടപ്പെട്ടുവെന്നാണ് പറഞ്ഞത്. വാഹനം നഷ്ടപ്പെട്ടത് കുന്നംകുളം പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ അവിടെ പരാതി കൊടുത്തതി​െൻറ അടിസ്ഥാനത്തിൽ എസ്.െഎ വർക്ഷോപ്പ് ഉടമകളെ വിളിപ്പിച്ചെങ്കിലും കേസെടുക്കാതെ വീണ്ടും പേരാമംഗലം പൊലീസിനെ സമീപിക്കാൻ ആവശ്യപ്പെട്ടു. പേരാമംഗലം എസ്.െഎക്ക് പരാതി കൊടുത്തതിനെ തുടർന്ന് വർക്ഷോപ്പ് ഉടമകളെ വിളിപ്പിച്ചു. അവിടെവെച്ച് കാർ പൊളിച്ചു വിറ്റതായി അവർ സമ്മതിച്ചു. വർക്ഷോപ്പുകാർ തരുന്ന വില നൽകി പ്രശ്നം അവസാനിപ്പിക്കണമെന്നും കേസെടുക്കാൻ കഴിയില്ലെന്നുമാണ് എസ്.െഎ പറഞ്ഞത്. വേണമെങ്കിൽ കോടതിയെ സമീപിക്കാനും നിർദേശിച്ചു. തുടർന്ന് കമീഷണർക്ക് പരാതി കൊടുത്തു. അവിടെനിന്ന് ഗുരുവായൂർ അസിസ്റ്റൻറ് കമീഷണർക്ക് പരാതി കൈമാറിയതായി പറഞ്ഞെങ്കിലും ഇതുവരെയും നടപടിയില്ലെന്ന് ആേൻറാ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story