Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2018 11:17 AM IST Updated On
date_range 14 Aug 2018 11:17 AM ISTസിമൻറ് പ്രോഡക്ട്സ് ഒാണേഴ്സ് ജില്ല സമ്മേളനം
text_fieldsbookmark_border
തൃശൂർ: സിമൻറ് പ്രോഡക്ട്സ് ഒാണേഴ്സ് സമിതി ജില്ല സേമ്മളനം ബുധനാഴ്ച നടക്കും. തൃശൂർ അമ്മൂസ് റീജൻസി ഹാളിൽ ഉച്ചക്ക് 2.30ന് മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യും. സമിതിയിൽ അംഗത്വമുള്ള 340 സ്ഥാപന ഉടമകൾക്കും ജീവനക്കാർക്കും ഇൻഷുറൻസ് ഏർപ്പെടുത്തുമെന്നും ജി.എസ്.ടി ഉൾപ്പെടെ ഇൗ മേഖല നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു. വ്യാപാരി വ്യവസായി സമിതി ജില്ല െസക്രട്ടറി കെ.എം. ലെനിൻ, സിമൻറ് പ്രോഡക്ട്സ് ഒാണേഴ്സ് സമിതി ജില്ല പ്രസിഡൻറ് പി.ടി. ഡേവിഡ്, സെക്രട്ടറി ഷിേൻറാ റാഫേൽ, ട്രഷറർ മുരളി ഇത്തിപ്പറമ്പിൽ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു. ഒാൺലൈൻ തട്ടിപ്പുമായി ബന്ധമില്ല -സജീവ് നവകം തൃശൂർ: ജൂലൈ 28ന് ഒാൺലൈൻ തട്ടിപ്പിെൻറ പേരിൽ ഇരിങ്ങാലക്കുട പൊലീസ് തന്നെ അറസ്റ്റ് ചെയ്ത് അഞ്ച് ദിവസം ജയിലിൽ പാർപ്പിച്ചത് വെറുമൊരു സംശയത്തിെൻറ പേരിലായിരുന്നുവെന്നും തട്ടിപ്പുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും ഗാനരചയിതാവ് സജീവ് നവകം. തന്നെ സംഗീത സംവിധായകൻ എന്ന പേരിലാണ് പൊലീസ് മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്. താൻ സംഗീത സംവിധായകനല്ലെന്നും സജീവ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. കേസിൽ പ്രതിയായ ഷിനു താൻ ചെയ്ത കുറ്റം സ്വയം സമ്മതിച്ചതാണ്. മുൻപരിചയമുള്ള ഷിനുവിനെ ഒരു യാത്രയിൽ കാറിൽ കയറ്റി എന്നതു മാത്രമാണ് താൻ ചെയ്ത കുറ്റം. ആഡംബര കാർ എന്ന് പൊലീസ് വിശേഷിപ്പിച്ചത് 35,000 രൂപ കൊടുത്ത് വർഷങ്ങൾക്കു മുമ്പ് വാങ്ങിയ കാറാണ്. വെൽഡിങ് മെഷീൻ, കട്ടർ, ഗ്രൈൻറർ എന്നിവയാണ് പൊലീസ് കാറിൽനിന്ന് കണ്ടെടുത്തത്. ഇതിനെ ഇലക്ട്രോണിക് സാധനങ്ങൾ എന്നും വിശേഷിപ്പിച്ചു. മൊബൈൽ ഫോൺ പിടിച്ചുവെച്ചു. തട്ടിപ്പിൽ തനിക്ക് പങ്കില്ലെന്ന് പൊലീസിന് ബോധ്യപ്പെട്ടതുകൊണ്ടാണ് അതെല്ലാം തിരിച്ചു തന്നത്. താൻ ഒാൺലൈൻ ഇടപാട് നടത്തുന്നയാളല്ല. അതിനെക്കുറിച്ച് അറിയുകയുമില്ല. തട്ടിപ്പിനെക്കുറിച്ച് പരാതി െകാടുത്തവരെയും അറിയില്ല. തെൻറ കാറിലാണ് കയറിയതെന്ന് ഷിനുവിെൻറ മൊഴിയുടെ പേരിലാണ് തന്നെക്കൂടി പ്രതി ചേർത്തതെന്നും സജീവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story