Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2018 11:29 AM IST Updated On
date_range 9 Aug 2018 11:29 AM ISTദേശീയപാതയിൽ റോഡേത് കുഴിയേത്; കുഴിയിൽ വീണ് നടുവൊടിഞ്ഞ് ജനം
text_fieldsbookmark_border
കയ്പമംഗലം: ദേശീയപാതയിലെ ഗര്‍ത്തങ്ങള്‍ അപകടക്കെണിയായി മാറുന്നു. പൊട്ടിപ്പൊളിഞ്ഞ റോഡ് കുണ്ടും കുഴിയുമായതോടെ റോഡേത് കുഴിയേത് എന്ന് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണ്. ദേശീയപാത 66ല്‍ തിരക്കേറിയ ചെന്ത്രാപ്പിന്നി സെൻററിലാണ് അപകടകരമായ വിധം റോഡ് തകർന്നത്. വടക്ക് ബസ് സ്റ്റോപ്പിന് സമീപവും തെക്ക് നമ്പ്രാട്ടിത്തോടിന് സമീപവുമാണ് വലിയ കുഴികള്‍. മഴക്ക് മുമ്പ് തകര്‍ന്ന റോഡ് കാലവര്‍ഷം ശക്തമായതോടെ പൂർണമായും തകർന്നു. വഴിയമ്പലം മുതല്‍ വടക്കോട്ട് റോഡിലെ കുഴികള്‍ നിത്യേന വലുപ്പം കൂടി വരികയാണ്. ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി പോകുന്നത്. ഇരുചക്ര വാഹനങ്ങളുടെ സ്ഥിതിയാണ് ഏറെ അപകടകരം. ഏതു സമയവും അപകടമുണ്ടാകാവുന്ന അവസ്ഥയിലാണ്. ഗതാഗതക്കുരുക്കും രൂക്ഷമായി. മഴക്ക് മുമ്പേ കുഴിയടച്ചിരുന്നെങ്കില്‍ സ്ഥിതി ഇത്ര ഗുരുതരമാകില്ലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. മഴ ശക്തമായതിന് ശേഷം ദേശീയപാത അധികൃതര്‍ രണ്ട് തവണ കല്ലും മണ്ണും ഉപയോഗിച്ച് കുഴിയടച്ചെങ്കിലും മണിക്കൂറുകളുടെ ആയുസ്സേ ഇതിനുണ്ടായിരുന്നുള്ളൂ. ഇനി മഴ മാറാതെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന നിലപാടിലാണ് ദേശീയപാത അധികൃതര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story