Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2018 11:05 AM IST Updated On
date_range 9 Aug 2018 11:05 AM ISTഅണക്കെട്ടുകളുടെ ഷട്ടർ കൂടുതൽ ഉയർത്തി
text_fieldsbookmark_border
വിനോദ സഞ്ചാരികള്‍ക്ക് വീണ്ടും നിയന്ത്രണം തൃശൂർ: വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടർന്ന് നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തിൽ പീച്ചി അണക്കെട്ടിെൻറ ഷട്ടര്‍ 17 ഇഞ്ചായി ഉയര്‍ത്തി. മണലി, വടക്കാഞ്ചേരി പുഴയോര വാസികള്‍ ജാഗ്രത പാലിക്കണമെന്നും ഇറിഗേഷന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പെരിങ്ങല്‍കുത്ത് അണക്കെട്ടിെൻറ നാലു ഷട്ടറുകള്‍ തുറന്നു. ആകെ 46 അടി ഉയരത്തിലാണ് തുറന്നത്. ഇതിനു പുറമെ സ്ലൂയീസ് വാല്‍വും ഉയര്‍ത്തിയിട്ടുണ്ട്. അപ്പര്‍ ഷോളയാര്‍ തുറക്കാന്‍ സാധ്യതയുള്ളതിനാല്‍ അതിരപ്പിള്ളിയില്‍ വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ രണ്ടിഞ്ച് തുറന്ന പീച്ചി ഷട്ടര്‍ ചൊവ്വാഴ്ച്ച രാവിലെ അഞ്ചും തുടര്‍ന്ന് ഒമ്പതായും ഉയര്‍ത്തിയിരുന്നു. ബുധനാഴ്ച്ച രാവിലെ 12 ഇഞ്ചായി ഉയര്‍ത്തിയത്. ജലവിതാനം 78.95 മീറ്ററായി ഉയര്‍ന്നതോടെ ഉച്ചക്കുശേഷമാണ് 17 ഇഞ്ച് ഷട്ടര്‍ ഉയര്‍ത്തിയത്. കഴിഞ്ഞ ആഴ്‌ചയില്‍ 20 ഇഞ്ച് വരെ ഉയര്‍ത്തിയിരുന്നു. നീരൊഴുക്ക് കുറഞ്ഞതിനെ തുടര്‍ന്ന് അതു ഒരിഞ്ചിലേക്ക് താഴ്‌ത്തിയതായിരുന്നു. വാഴാനി അണക്കെട്ടിൽ 62.38 മീറ്ററാണ് ബുധനാഴ്ചത്തെ ജലവിതാനം. 62.48 മീറ്ററാണ് പരമാവധി ജലവിതാനം. ഇവിടെ 15 സെൻറീമീറ്റർ ഷട്ടര്‍ ഉയര്‍ത്തി. നീരൊഴുക്ക് ശക്തമായതിനാല്‍ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തേണ്ടിവന്നേക്കുമെന്ന് ഇറിഗേഷന്‍ അധികൃതരുടെ മുന്നറിയിപ്പ്. ചിമ്മിനി അണക്കെട്ടിൽ ജലവിതാനം 74.62 മീറ്ററായി ഉയര്‍ന്നിട്ടുണ്ട്. 75.40 മീറ്ററിലെത്തിയാല്‍ ജാഗ്രതാമുന്നറിയിപ്പ് നല്‍കും. 76.4 മീറ്ററാണ് പരമാവധി ജലവിതാനം. ചൊവ്വാഴ്ച്ച 74.14 മീറ്ററായിരുന്നു ജലവിതാനം. 24 മണിക്കൂറില്‍ 48 സെൻറീമീറ്ററാണ് ജലമുയര്‍ന്നത്. മഴയും നീരൊഴുക്കും ശക്തമായി തുടരുന്നതിനാല്‍ രണ്ടോ മൂന്നോ ദിവസത്തിനകം ജാഗ്രതാമുന്നറിയിപ്പ് നല്‍കേണ്ടിവന്നേക്കുമെന്ന് ഇറിഗേഷന്‍ അധികൃതര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story