Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുട്ടികളെ ഊട്ടി കാലം...

കുട്ടികളെ ഊട്ടി കാലം പോയതറിഞ്ഞില്ല

text_fields
bookmark_border
കയ്പമംഗലം: 35 കൊല്ലമായി കൂരിക്കുഴി ജി.എല്‍.പി സ്കൂളിലെ കുഞ്ഞുങ്ങള്‍ക്ക് അന്നമൂട്ടിയ 'ഉമ്മ' വിരമിക്കുന്നു. കോലോത്തുംപറമ്പില്‍ പരേതനായ കുഞ്ഞുമൊയ്തുവി​െൻറ ഭാര്യ അറുപത്തഞ്ചുകാരി ബീവിക്കുഞ്ഞിക്ക് നാട്ടുകാരും സ്കൂള്‍ അധികൃതരും പൂര്‍വ വിദ്യാര്‍ഥികളും ചേര്‍ന്നാണ് വ്യാഴാഴ്ച യാതയയപ്പ് നല്‍കുന്നത്. നൂറ്റാണ്ട് പിന്നിട്ട സ്കൂളി​െൻറ ജീവനാഡിയാണ് ബീവിക്കുഞ്ഞി. സ്കൂളില്‍ 250 ലധികം കുട്ടികളുള്ള കാലത്ത് കമ്പപ്പൊടിയുടെയും ഗോതമ്പി​െൻറയും ഉപ്പുമാവുണ്ടാക്കാന്‍ ഇളയുമ്മ കുഞ്ഞിപ്പാത്തുഞ്ഞിക്കൊപ്പം സഹായിയായി എത്തിയതാണ് ബീവിക്കുഞ്ഞി. ഇളയുമ്മക്ക് വയ്യാതായത്തോടെ ഇവര്‍ ജോലി ഏറ്റെടുക്കുകയായിരുന്നു. ഉപ്പുമാവ് മാറി കഞ്ഞിയും പയറും ആയപ്പോഴും പിന്നീട് ചോറും കറിയും വന്നപ്പോഴും ബീവിയുടെ കൈപ്പുണ്യത്തിന് മാറ്റമുണ്ടായില്ല. സ്കൂളിലെ കറിക്ക് പുറമെ വീട്ടിലുണ്ടാക്കുന്ന മീന്‍കറിയും സാമ്പാറും വിളമ്പി അവര്‍ കുഞ്ഞുങ്ങളെ ഊട്ടി. ചോറു കഴിക്കാന്‍ മടിക്കുന്ന കുറുമ്പന്‍മാര്‍ക്ക് സ്വന്തം മക്കളെ പോലെ മടിയിലിരുത്തി വാരിക്കൊടുക്കാന്‍ ബീവിക്കുഞ്ഞി മടിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ സ്വന്തം മാതാവിനോടുള്ള ഇഷ്്ടം കൂരിക്കുഴിയിലെ തലമുറക്ക് ഇവരോടുമുണ്ട്. സ്കൂളില്‍നിന്ന് പഠനം കഴിഞ്ഞുപോയ മക്കള്‍ പരീക്ഷകള്‍ക്ക് പോകുമ്പോള്‍ പോലും 'ഉമ്മ'യെ കണ്ട് അനുഗ്രഹം വാങ്ങും. വിദേശത്ത് ജോലി ചെയ്യുന്നവരില്‍ മിക്കവരും പലവിധ സമ്മാനങ്ങളുമായാണ് ഇവരെ കാണാന്‍ വരിക. നാട്ടില്‍ പലവിധ ജോലികള്‍ ചെയ്യുന്നവര്‍ എവിടെയെങ്കിലും വെച്ചുകണ്ടാല്‍ 'ബീക്കുഞ്ഞിത്താ' എന്ന് വിളിച്ച് ഓടിവരും. മൂന്നരപ്പതിറ്റാണ്ടിനിടെ ആയിരക്കണക്കിന് കുട്ടികളുടെ സ്നേഹം സമ്പാദിക്കാന്‍ കഴിഞ്ഞതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്ന് ബീക്കുഞ്ഞിത്ത പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story