Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2018 10:45 AM IST Updated On
date_range 9 Aug 2018 10:45 AM ISTഇശ്റത് ജഹാൻ കേസ്: വൻസാരയുടെ പങ്ക് വ്യക്തം -കോടതി
text_fieldsbookmark_border
അഹ്മദാബാദ്: ഇശ്റത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ മുൻ ഡി.െഎ.ജി ഡി.ജി. വൻസാരയുടെ പങ്ക് വ്യക്തമാണെന്ന് പ്രത്യേക സി.ബി.െഎ കോടതി. മുൻ ഡി.ജി.പി പി.പി. പാണ്ഡെയെക്കാൾ വലുതാണ് വൻസാരയുടെ പങ്കാളിത്തമെന്നും ജഡ്ജി ജെ.കെ. പാണ്ഡ്യ പറഞ്ഞു. കേസിലെ രണ്ടാം പ്രതിയായ പാണ്ഡെയെ കോടതി കേസിൽ നിന്ന് ഒഴിവാക്കിയിരുന്നു. മൂന്നാംപ്രതിയാണ് വൻസാര. മറ്റൊരു പ്രതിയായ എൻ.കെ. അമീൻ ഏറ്റുമുട്ടലിന് ദൃക്സാക്ഷിയാണെന്നും കോടതി പറഞ്ഞു. വൻസാരയുടെയും അമീെൻറയും വിടുതൽ ഹരജികൾ കഴിഞ്ഞദിവസം കോടതി തള്ളിയിരുന്നു. പാണ്ഡെയെ വെറുതെവിട്ടതുപോലെ തന്നെയും കേസിൽനിന്ന് ഒഴിവാക്കണമെന്നായിരുന്നു വൻസാരയുടെ ആവശ്യം. ഇശ്റത് ജഹാൻ (19), മലയാളിയായ ജാവേദ് ശൈഖ് എന്ന പ്രാണേഷ് പിള്ള, അംജദലി അക്ബറലി റാണ, സീശാൻ ജോഹർ എന്നിവരെ 2004 ജൂൺ 15നാണ് പൊലീസ് സംഘം വെടിവെച്ചുകൊന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story