Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രഫ. മുരളീധരൻ:...

പ്രഫ. മുരളീധരൻ: നഷ്​ടമാകുന്നത്​ സരസ രസികത്വമുള്ള സൗമ്യ മുഖത്തെ

text_fields
bookmark_border
തൃശൂർ: ഏതു പ്രതിസന്ധിയെയും സരസമായി നേരിട്ട അപൂർവ വ്യക്തിത്വത്തി​െൻറ ഉടമയാണ് അന്തരിച്ച പ്രഫ. എം. മുരളീധരൻ. പാർട്ടിയുടെ ചുമതലകളിൽ എത്തിയില്ലായിരുന്നെങ്കിൽ തൃശൂരി​െൻറ സാംസ്കാരിക രംഗെത്ത അമരക്കാരിൽ ഒരാളായേനെ അദ്ദേഹം. 'റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തു നിൽക്കുന്നവനെ പോലെയാണ് ഇപ്പോൾ ഞാൻ'-രോഗാവസ്ഥയിൽ ഒരു ഘട്ടത്തിൽ ത​െൻറ അവസ്ഥയെക്കുറിച്ച് പ്രഫ. മുരളീധരൻ പറഞ്ഞതാണിത്. 'പാസ്പോർട്ടും വിസയുമൊക്കെയായി'-മറ്റൊരിക്കൽ ഇങ്ങനെയും വിലയിരുത്തി. കാര്യങ്ങൾ അതി​െൻറ ഗൗരവം ചോരാതെ സരസമായി അവതരിപ്പിച്ചിരുന്നു അദ്ദേഹം. ചിലത് പറഞ്ഞശേഷം 'ഏത്'? എന്ന് അൽപം ചിരിച്ചുകൊണ്ടുള്ള അദ്ദേഹത്തി​െൻറ ചോദ്യത്തിൽ ഒരു മുനയുണ്ടായിരുന്നു. പരേതനായ ത​െൻറ ആത്മസുഹൃത്ത് ടി.ആർ. ചന്ദ്രദത്തിനെ മുരളി മാഷ് പരിചയപ്പെടുത്തിയത് തത്വവും പ്രയോഗവും സമന്വയിപ്പിച്ച വ്യക്തി എന്നായിരുന്നു. ഇൗ രസികത്വം നിറഞ്ഞ അവതരണം അധ്യയന കാലത്തും അദ്ദേഹം പ്രയോഗിച്ചു. അതുകൊണ്ടുതന്നെയാണ് വിദ്യാർഥികളുടെ പ്രിയപ്പെട്ട അധ്യാപകനായി അദ്ദേഹം മാറിയത്. മുരളിമാഷി​െൻറ ക്ലാസ് കട്ട് ചെയ്യാറില്ലെന്ന് അദ്ദേഹത്തി​െൻറ ശിഷ്യന്മാർ പറയാറുണ്ടായിരുന്നു. ഷെക്സ്പിയർ നാടകങ്ങളെക്കുറിച്ച് വളരെ ലളിതമായും ആകർകമായും പൊതുവേദികളിൽ അദ്ദേഹം ക്ലാസെടുത്തിരുന്നു. 'രംഗചേതന'യുടെ പല വേദികളിൽ അേദ്ദഹം ഇത്തരം ക്ലാസെടുത്തിട്ടുണ്ട്. 'രംഗചേതന'യുടെ പല പരിപാടികളുടെയും സംഘാടക റോളിലും മുരളിമാഷ് എത്തി. റെയിൽവേ ഉപദേശക സമിതി അംഗമെന്ന നിലയിൽ സ്തുത്യർഹമായ സേവനമാണ് അദ്ദേഹത്തിൽ നിന്നുണ്ടായത്. താൻ അർബുദ ബാധിതനായി എന്നറിഞ്ഞിട്ടും സ്വതസിദ്ധശൈലിയുമായി അദ്ദേഹം സജീവമായി. സി.പി.എം അഖിലേന്ത്യ നേതാക്കളുടെ ഇംഗ്ലീഷ് പ്രസംഗങ്ങളുടെ പരിഭാഷകൻ കൂടിയായിരുന്നു അദ്ദേഹം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story