Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2018 10:51 AM IST Updated On
date_range 3 Aug 2018 10:51 AM ISTപ്രഫ. എം. മുരളീധരൻ അന്തരിച്ചു
text_fieldsbookmark_border
തൃശൂർ: സി.പി.എം ജില്ല സെക്രേട്ടറിയറ്റ് മുൻ അംഗവും കോളജ് അധ്യാപക പ്രസ്ഥാനത്തിെൻറ പ്രമുഖരിൽ ഒരാളുമായ പ്രഫ. എം. മുരളീധരൻ (71) നിര്യാതനായി. ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെ തൃശൂർ ദയ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ ബാധിതനായിരുന്നു. സി.പി.എം നേതാവ്, എ.കെ.പി.സി.ടി.എ നേതാവ്, സാംസ്കാരിക പ്രവർത്തകൻ തുടങ്ങിയ നിലകളിൽ ദീർഘകാലം തൃശൂരിെൻറ പൊതുമണ്ഡലത്തിൽ നിറഞ്ഞുനിന്നു. തൃശൂർ നഗരവികസന അതോറിറ്റി ചെയർമാൻ, എ.കെ.പി.സി.ടി.എ സംസ്ഥാന സെക്രട്ടറി, പ്രസിഡൻറ്, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് അംഗം, വിയ്യൂർ സഹകരണ ബാങ്ക് പ്രസിഡൻറ്, ദക്ഷിണ റെയിൽവേ യൂസേഴ്സ് കൺസൾേട്ടറ്റിവ് കമ്മിറ്റി അംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. തൃശൂർ സെൻറ് തോമസ് കോളജിൽ ഇംഗ്ലീഷ് അധ്യാപകനായിരുന്നു. 2002ൽ വകുപ്പ് മേധാവിയായാണ് വിരമിച്ചത്. വിയ്യൂർ സെൻറ് ഫ്രാൻസിസ് എൽ.പി സ്കൂൾ, തൃശൂർ വിവേകോദയം ബോയ്സ് ഹൈസ്കൂൾ, തൃശൂർ സെൻറ് തോമസ് കോളജ്, തൃശൂർ കേരളവർമ കോളജ്, എറണാകുളം മഹാരാജാസ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി. അധികം വൈകാതെ തൃശൂർ സെൻറ് തോമസ് കോളജിൽ ഇംഗ്ലീഷ് അധ്യാപകനായി. 1975ലാണ് സി.പി.എം അംഗമായത്. 2005ൽ പാർട്ടി ജില്ല കമ്മിറ്റി അംഗമായ അദ്ദേഹം 2006 മുതൽ 2010 വരെ തൃശൂർ ഏരിയ സെക്രട്ടറിയായി. 2015ൽ ജില്ല സെക്രേട്ടറിയറ്റിലെത്തി. വിവിധ ട്രേഡ് യൂനിയനുകളുടെ ഭാരവാഹിയായും പ്രവർത്തിച്ചു. പുരോഗമന കലാസാഹിത്യ സംഘം ജില്ല സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവും ബാലസംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായിരുന്നു. നിരവധി ശിഷ്യസമ്പത്തിെൻറ ഉടമയായ മുരളി കക്ഷിരാഷ്ട്രീയ ഭേദമന്യേ വിശാല സൗഹൃദം കാത്തുസൂക്ഷിച്ചു. പരേതരായ വിയ്യൂർ മരുതൂർവീട്ടിൽ മാലതിയമ്മയുടെയും കെ. രാമമാരാരുടെയും മകനാണ്. ഭാര്യ: സരള, മകൻ: ശ്രീശങ്കർ. മരുമകൾ: ആരതി. എഴുത്തുകാരനും ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറിയുമായ പ്രഫ. എം. ഹരിദാസ്, എം. വിശ്വനാഥൻ (ബഹ്റൈൻ) എന്നിവർ സഹോദരങ്ങളാണ്. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ. രാധാകൃഷ്ണൻ, എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ, പാർട്ടി സംസ്ഥാന സെക്രേട്ടറിയറ്റംഗം ബേബി േജാൺ, ജില്ല സെക്രട്ടറി എം.എം. വർഗീസ്, ജില്ല സെക്രേട്ടറിയറ്റംഗം യു.പി. ജോസഫ് തുടങ്ങി നിരവധി പേർ ആശുപത്രിയിൽ അന്ത്യോപചാരം അർപ്പിച്ചു. മൃതദേഹം വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ 11വരെ പാർട്ടി ജില്ല കമ്മിറ്റി ആസ്ഥാനമായ അഴീക്കോടൻ സ്മാരക മന്ദിരത്തിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് ഗവ. മെഡിക്കൽ കോളജിന് കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story