Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതീർഥാടന വിനോദ സഞ്ചാര...

തീർഥാടന വിനോദ സഞ്ചാര ഭൂപടത്തിലേക്ക് ഇനി ശ്രീനാരായണഗുരു സർക്യൂട്ടും; കേന്ദ്രാനുമതി കാത്ത് കേരളം

text_fields
bookmark_border
തൃശൂർ: നവോഥാന നായകനും സാമൂഹിക പരിഷ്കർത്താവുമായ ശ്രീനാരായണഗുരു വിനോദസഞ്ചാര ഭൂപടത്തിൽ ഇടം പിടിക്കുന്നു. ഗുരുവുമായി ബന്ധപ്പെട്ട ചരിത്രകേന്ദ്രങ്ങളെ ഉൾപ്പെടുത്തി ശ്രീനാരായണഗുരു തീർഥാടന വിനോദസഞ്ചാര സർക്യൂട്ട് പദ്ധതി തയ്യാറാക്കി അനുമതിക്കായി കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് സമർപ്പിച്ചിരിക്കുകയാണ്. ഈഴവ ശിവ പ്രതിഷ്ഠയിലൂടെ പ്രസിദ്ധമായ അരുവിപ്പുറം, കുന്നുംപാറ ശ്രീസുബ്രഹ്മണ്യക്ഷേത്രം, ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം, ശിവഗിരി ശ്രീനാരായണഗുരു ആശ്രമം, മണ്ണന്തല ആനന്ദവല്ലീശ്വരം ക്ഷേത്രം, കായിക്കര കുമാരനാശാൻ സ്മാരകം എന്നീ കേന്ദ്രങ്ങളും ശ്രീനാരായണീയ ബോധവത്കരണവും പരിശീലനവും ഡോക്കുമെേൻറഷനുമാണ് പദ്ധതിയിലുള്ളത്. കേന്ദ്ര ടൂറിസം മന്ത്രാലയത്തി​െൻറ സ്വദേശ് ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി ശ്രീനാരായണഗുരു പിൽഗ്രിം സർക്യൂട്ടിന് അനുമതി തേടിയാണ് കേന്ദ്രത്തെ സമീപിച്ചത്. 118 കോടിയാണ് ചെലവ്. കേന്ദ്ര സഹായവും ആവശ്യപ്പെട്ടിട്ടുണ്ട്. ആരാധനകേന്ദ്രങ്ങളുടെയും ആശ്രമങ്ങളുടെയും അടിസ്ഥാന സൗകര്യവികസനവും ലക്ഷ്യമിടുന്നുണ്ട്. തീർഥാടകർക്കും സൗകര്യമൊരുക്കും. സർക്യൂട്ടിലെ എല്ലാ കേന്ദ്രങ്ങളിലും പൊതുവായി എന്തൊക്കെ സൗകര്യമൊരുക്കുമെന്നതും പദ്ധതി എന്നേക്ക് പ്രാവർത്തികമാകുമെന്നതും കേന്ദ്ര അനുമതിക്ക് ശേഷമേ തീരുമാനിക്കാനാവൂ. കേരളം സമർപ്പിച്ച പദ്ധതി കേന്ദ്ര ടൂറിസം മന്ത്രാലയം പരിശോധിക്കും. ഇതിന് ശേഷമേ അനുമതി ലഭിക്കൂ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story