Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുടമാറ്റം കലക്കും

കുടമാറ്റം കലക്കും

text_fields
bookmark_border
തൃശൂർ: 'ഇത്തവണ മിന്നിക്കും' -തികഞ്ഞ ആത്മവിശ്വാസത്തിലാണ് വസന്തൻ. നാലു പതിറ്റാണ്ടി​െൻറ അനുഭവ പാരമ്പര്യമുണ്ട്, പാറമേക്കാവ് വിഭാഗത്തിന് കുടകൾ ഒരുക്കുന്ന വസന്തന്. പക്ഷേ കുട രഹസ്യം അണുവിട വെളിപ്പെടുത്താൻ അദ്ദേഹം തയാറല്ല. എല്ലാം ഇന്ന് കാണാം എന്നു മാത്രമാണ് മറുപടി. 60 സെറ്റ് കുടകൾ പാറമേക്കാവിനായി വിണ്ണിൽ ഉയരും. സ്‌പെഷൽ കുടകൾ കുടമാറ്റ സമയത്ത് മാത്രേമ പുറത്തെടുക്കൂ. ചെന്നൈയിൽനിന്ന് കൊണ്ടുവന്ന വെൽവെറ്റ്, സാറ്റിൻ, ബനിയൻ സ്റ്റഫ്, ബ്രൊക്കേഡ് തുടങ്ങിയവയാണ് ഉപയോഗിച്ചത്. 15,000 മുതൽ 50,000 രൂപ വരെയാണ് ഓരോ കുടകൾക്കുമുള്ള നിർമാണച്ചെലവ്. വൈവിധ്യങ്ങളാണ് തിരുവമ്പാടിയുടെ കുന്തമുന. ഇരുപതോളം തൊഴിലാളികളാണ് രണ്ടുമാസമായി തിരുവമ്പാടിക്കായി കുട ഒരുക്കുന്നത്. അരണാട്ടുകര സ്വദേശി പുരുഷോത്തമ​െൻറ നേതൃത്വത്തിൽ. 30 വർഷം പാറമേക്കാവിനായി കുടയൊരുക്കിയ പുരുഷോത്തമൻ എട്ടുവർഷമായി തിരുവമ്പാടിയിലാണ്. അതോടൊപ്പം നെറ്റിപ്പട്ട നിർമാണത്തി​െൻറയും അരമണി, അലങ്കാര വട്ടം എന്നിവയുടെ ചുമതലയും പുരുഷോത്തമനാണ്. സൂറത്തിൽനിന്നാണ് ഇത്തവണയും ശീലകൾ കൊണ്ടുവന്നത്. 50 സെറ്റ് കുടകൾക്കായി വെൽെവറ്റ്, സാറ്റിൻ, സിൽക്ക് എന്നിവയാണ് ഉപയോഗിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story