Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2018 11:05 AM IST Updated On
date_range 18 April 2018 11:05 AM ISTഉച്ചക്ക് വരാം, അന്നദാന മണ്ഡപത്തിൽ കഞ്ഞിയും പുഴുക്കും റെഡി
text_fieldsbookmark_border
തൃശൂർ: തൃശൂർ നഗരത്തിലെത്തുന്നവർക്ക് ഉച്ച ഭക്ഷണം കഴിക്കാൻ ൈകയിൽ കാശില്ലെങ്കിൽ വിഷമിക്കേണ്ട- നേരെ തേക്കിൻകാട് മൈതാനത്തിലെ അന്നദാനമണ്ഡപത്തിൽ എത്തുക; ചൂടുള്ള നാടൻ ജൈവ മട്ടയരിയുടെ കഞ്ഞിയും പുഴുക്കും അച്ചാറും കിട്ടും. സർക്കാറിെൻറ വിശപ്പ് രഹിത കേരളം പദ്ധതിയോട് സഹകരിച്ച് കൊച്ചിൻദേവസ്വം ബോർഡ് നടപ്പിലാക്കുന്ന 'പ്രസാദം' പദ്ധതിയാണ് വിശക്കുന്നവർക്കുള്ള ഭക്ഷണം നൽകുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കൊച്ചിൻ ദേവസ്വത്തിെൻറ 2018-19 ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണ് വിശക്കുന്നവെൻറ മുമ്പിൽ ആശ്വാസമായി എത്തുന്നത്. ക്ഷേത്രത്തിൽ അന്നദാനം ഉള്ള ദിവസങ്ങളിലൊഴികെ എല്ലാ ദിവസങ്ങളിലും ഉച്ചക്ക് കഞ്ഞിയും പുഴുക്കും വിതരണം ചെയ്യും. പ്രതിദിനം 35 കി.ഗ്രാം അരിയുടെ കഞ്ഞിയാണ് ആദ്യഘട്ടത്തിൽ ആലോചിച്ചിരിക്കുന്നത്. നാടൻ ജൈവ മട്ട അരിയും ജൈവ പച്ചക്കറിയുമാണ് ഉപയോഗിക്കുക. ഉദ്ഘാടകനായ മന്ത്രി കടകംപിള്ളി സുരേന്ദ്രൻ, വിശിഷ്ട വ്യക്തികളും പ്രമുഖരുമടക്കമുള്ളവർ ആദ്യ ദിനത്തിലെ പ്രസാദം കഴിക്കാൻ കൂടി. അഞ്ഞൂറോളം പേർ ഭക്ഷണം കഴിക്കാൻ എത്തിയെന്ന് ബോർഡ് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story