Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2018 11:05 AM IST Updated On
date_range 18 April 2018 11:05 AM ISTകൽദായ പാത്രിയാർക്ക തൃശൂരിൽ
text_fieldsbookmark_border
തൃശൂർ: മെത്രാപ്പോലീത്ത പദവിയിൽ മാർ അേപ്രം സുവർണജൂബിലി ആഘോഷിക്കുന്നതിനോടനുബന്ധിച്ച് കൽദായ സുറിയാനി സഭ പരമാധ്യക്ഷൻ മാർ ഗീവർഗീസ് തൃതീയൻ സ്ലീവ കാതോലിക്കോസ് പാത്രിയാർക്കീസ് ബാവ 25ന് തൃശൂരിലെത്തും. 29ന് പറവട്ടാനി മാർ അദ്ദായ് ശ്ലീഹ പള്ളി അങ്കണത്തിൽ നടക്കുന്ന സുവർണജൂബിലി സമ്മേളനത്തിൽ മാർ അേപ്രമിനെ ബാവ ആദരിക്കും. കർദിനാൾ മാർ ജോർജ് ആലഞ്ചേരി, േശ്രഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ, ജോസഫ് മാർതോമ മെത്രാപ്പോലീത്ത, സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്ത, ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, മന്ത്രിമാരായ വി.എസ്. സുനിൽകുമാർ, എ.സി. മൊയ്തീൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ പങ്കെടുക്കും. 25ന് വാഹനങ്ങളുടെ അകമ്പടിയോടെ മാർത്ത മറിയം വലിയ പള്ളിയിലേക്ക് ബാവയെ സഭാ മേലധ്യക്ഷന്മാരും വൈദികരും വിശ്വാസികളും ചേർന്ന് സ്വീകരിക്കും. 26നും 27നും യുവജനങ്ങളുടെയും സണ്ടേ സ്കൂൾ അധ്യാപകരുടെയും സമ്മേളനത്തിലും വൈദിക കൗൺസിലിലും അദ്ദേഹം പങ്കെടുക്കും. 28 ന് സഭാകൗൺസിലിനെയും കേന്ദ്ര സംഘടനാഭാരവാഹികളെയും അഭിസംബോധന ചെയ്യും. ഇറാൻ ബിഷപ് മാർ നർസൈ ബെഞ്ചമിൻ, നോർത്ത് ഇറാഖ് എർബിൽ ബിഷപ് മാർ അബ്രീസ് യൂഹാനോൻ എന്നിവർ ബാവയെ അനുഗമിക്കും. ബാവക്കും കൂടെയുള്ളവർക്കും തൃശൂർ പൂരം വീക്ഷിക്കാൻ താൽപര്യമുണ്ടെങ്കിൽ സൗകര്യങ്ങൾ ചെയ്തുകൊടുക്കുമെന്ന് പൂരം സംഘാടകർ അറിയിച്ചു. ബാവക്ക് വൻ സ്വീകരണമാണ് ഒരുക്കുന്നതെന്ന് മാർ അേപ്രം, മാർ യോഹന്നാൻ യോസേഫ്, മാർ ഔഗിൻ കുര്യാക്കോസ് എന്നിവർ വാർത്തസേമ്മളനത്തിൽ പറഞ്ഞു. ബാവയും സംഘവും മേയ് രണ്ടിനു തിരിച്ചുപോകും. അപ്രേമിെൻറ മെത്രാപ്പോലീത്ത പദവിയുടെ സുവർണജൂബിലിയുടെ ഭാഗമായി വിധവകൾ, നിർധനർ, അംഗപരിമിതർ എന്നിവർക്ക് പ്രതിമാസം ആയിരം രൂപ വീതം പെൻഷൻ നൽകുന്ന പദ്ധതിക്ക് തുടക്കമാകും. മൊത്തം 500 പേർക്കാണ് പെൻഷൻ നൽകുക. നിർധനരായ അഞ്ചുപേർക്ക് വീട് നിർമിച്ചു നൽകും. മേയ് ഒന്നിന് കാൽഡിയൻ സിറിയൻ ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ പ്രത്യേകം സജ്ജ്ീകരിച്ച മദ്ബഹയിൽ കുർബാന നടത്തും. തുടർന്ന് മർത്ത മറിയം വലിയ പള്ളിക്ക് സമീപം കബറിടത്തിൽ അന്നീദ ശുശ്രൂഷയും സമൂഹസദ്യയും ഉണ്ടാകും. വിവിധ ഇടവകകളും സന്ദർശിക്കും. സന്ദർശനത്തോടനുബന്ധിച്ച് 22 ന് രാവിലെ 11 ന് കിഴക്കേ കോട്ട മാർ യോഹന്നാൻ മാംദാന പള്ളിയിൽ നിന്ന് വിളംബരജാഥ ആരംഭിക്കും. വാർത്തസമ്മേളനത്തിൽ ഫാ.ഡേവിസ് കെ.ജോൺ, സി.പി. ജോസ്, എം.എ. തോമസ് എന്നിവരും പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story