Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2018 11:06 AM IST Updated On
date_range 15 April 2018 11:06 AM ISTഡോക്ടർമാരുടെ സമരം: രോഗികൾ വലയുന്നു
text_fieldsbookmark_border
തൃശൂർ: ഗവ. ഡോക്ടര്‍മാരുടെ സമരം രണ്ട് ദിവസം പിന്നിട്ടതോടെ രോഗികള്‍ ദുരിതത്തിൽ. മെഡിക്കല്‍ കോളജിലെ പി.ജി ഡോക്ടര്‍മാരും തിങ്കളാഴ്ച സമരം ആരംഭിക്കും. ഒ.പി സമയം ദീര്‍ഘിപ്പിച്ചത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയഷൻ വെള്ളിയാഴ്ച മുതല്‍ മെഡിക്കല്‍ കോളജ് ഒഴികെയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ പണിമുടക്കുന്നത്. അത്യാഹിത വിഭാഗത്തിലേ ഡോക്ടര്‍മാര്‍ മാത്രമാണ് ജോലി ചെയ്യുന്നത്. പണിമുടക്കുന്ന ഡോക്ടര്‍മാര്‍ ശനിയാഴ്ച മുതല്‍ ഹാജര്‍ ബുക്കില്‍ ഒപ്പിടുന്നത് നിര്‍ത്തി. സമരം ശക്തമാക്കുന്നതിെൻറ ഭാഗമായി ഡോക്ടര്‍മരുടെ യോഗം തൃശൂരില്‍ ചേര്‍ന്ന് തുടര്‍ നടപടികൾ ആസൂത്രണം ചെയ്തു. അതിനിടെ, തൃശൂര്‍ മെഡിക്കല്‍ കോളജിലെ പി.ജി ഡോക്ടര്‍മാര്‍ തിങ്കളാഴ്ച മുതല്‍ നിസ്സഹകരണ സമരം ആരംഭിക്കും. മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ വേണ്ടത്ര സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെ നടത്തിയ പരിഷ്‌കാര നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം. ഇതിെൻറ ഭാഗമായി തിങ്കളാഴ്ച രാവിലെ രണ്ട് മണിക്കൂര്‍ ജോലി ബഹിഷ്‌കരിക്കും. ഇതിനിടെ രോഗികളുടെ ജീവൻ വെച്ച് ഡോക്ടർമാർ വിലപേശുകയാണെന്ന് പി.യു.സി.എൽ ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ച് പി.യു.സി.എൽ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ജനറൽ ആശുപത്രിക്ക് മുന്നിൽ സമരം നടത്തുമെന്ന് പ്രസിഡൻറ് ടി.കെ. വാസുവും സെക്രട്ടറി രാമചന്ദ്രൻ പേനകവും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story