Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2018 10:45 AM IST Updated On
date_range 14 April 2018 10:45 AM ISTയോഗത്തിൽ തീരുമാനമായില്ല; ഒാേട്ടാ പാർക്കിങ് തർക്കം മുറുകുന്നു
text_fieldsbookmark_border
പാവറട്ടി: സെൻററിലെ ഒാേട്ടാ പാർക്കിങ് മാറ്റവുമായി ബന്ധപ്പെട്ട് പൊലീസ് വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനമായില്ല. പൊലീസ് മുന്നോട്ടുവെച്ച നിർദേശങ്ങൾ അംഗീകരിക്കാൻ വ്യാപാരികൾ തയാറാകാതിരുന്നതാണ് ചർച്ച വഴിമുട്ടാൻ കാരണം. ബസ് സ്റ്റാൻഡിലെ പഴയ കെട്ടിടങ്ങൾ നാല് മാസത്തിനുള്ളിൽ പൊളിച്ച് ഒാേട്ടാ സ്റ്റാൻഡ് ഇവിടേക്ക് മാറ്റും. അതുവരെ ഒാേട്ടാ സ്റ്റാൻഡ് വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ നിലനിർത്തും. വ്യാപാര സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കാൻ വരയിട്ട് ആവശ്യത്തിന് സ്ഥലം ഒഴിച്ചിടുമെന്നും പൊലീസും പഞ്ചായത്തും നിർദേശിച്ചു. എന്നാൽ, അംഗീകരിക്കാൻ വ്യാപാരികൾ തയാറായില്ല. സെൻററിലെ വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിലെ ഒാേട്ടാ പാർക്കിങ് മാറ്റുന്നതിന് വ്യാപാരികൾ ഹൈകോടതിയിൽ നിന്ന് കഴിഞ്ഞ വർഷം വിധി സമ്പാദിച്ചിരുന്നു. എന്നാൽ, അധികൃതർ ഇത് നടപ്പാക്കിയില്ല. തുടർന്ന് കോടതിയലക്ഷ്യത്തിന് വീണ്ടും വ്യാപാരികൾ ഹൈകോടതിയെ സമീപിച്ചു. ഹരജിയിൽ ഒാേട്ടാ തൊഴിലാളികളും കക്ഷിചേർന്ന സാഹചര്യത്തിൽ കോടതി വിധിവരെട്ട എന്ന നിലപാടിലാണ് വ്യാപാരികൾ. തർക്കം പരിഹരിക്കാൻ ഗുരുവായൂർ എ.സി.പി പി. ശിവദാസാണ് യോഗം വിളിച്ചുചേർത്തത്. എന്നാൽ, ആർ.ടി.ഒ ഉദ്യോഗസ്ഥർ യോഗത്തിനെത്തിയില്ല. പഞ്ചായത്ത് സെക്രട്ടറിയും അവധിയിലായിരുന്നു. എ.സി.പി പി. ശിവദാസ്, സി.െഎ ഇ. ബാലകൃഷ്ണൻ, പാവറട്ടി അഡീഷനൽ എസ്.െഎ ശിവദാസ്, പഞ്ചായത്ത് പ്രസിഡൻറ് അബു വടക്കയിൽ, ജൂനിയർ സൂപ്രണ്ട് ഇ.എ. വർഗീസ്, പഞ്ചായത്തംഗങ്ങളായ കെ. ദ്രൗപദി, വ്യാപാരി പ്രതിനിധികളായ ഒൗസേപ്പ് ഒാറിയോൺ, ബാബു ആൻറണി, എ.ജെ. വർഗീസ്, വിവിധ ഒാേട്ടാ തൊഴിലാളി യൂനിയൻ നേതാക്കൾ, തിരഞ്ഞെടുത്ത ഒാേട്ടാ തൊഴിലാളികൾ എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story