Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sept 2017 10:31 AM IST Updated On
date_range 15 Sept 2017 10:31 AM ISTപൊതുമരാമത്ത് കാര്യാലയത്തിൽ ഉദ്യോഗസ്ഥ പോര്
text_fieldsbookmark_border
കൊടുങ്ങല്ലൂർ: പൊതുമരാമത്ത് റോഡ്സ് കാര്യാലയത്തിൽ ഉദ്യോഗസ്ഥ പോര് മുറുകുന്നു. മേൽ ഉദ്യോഗസ്ഥയുടെ മാനസിക പീഡനത്തിനും പ്രതികാര നടപടിക്കും ഇരയായ കീഴ് ഉദ്യോഗസ്ഥയെ സംരക്ഷിക്കാൻ രംഗത്തുവന്ന എൻ.ജി.ഒ യൂനിയൻ നേതാക്കൾ പോലും കേസിൽ അകപ്പെട്ട അവസ്യിലായി. തർക്കങ്ങളും വെല്ലുവിളിയും ഉണ്ടായതോടെ എ.എക്സി. കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതോടെ ബിജോയ്, സന്തോഷ്, ആനന്ദൻ എന്നീ യൂനിയൻ േനതാക്കൾ മുൻകൂർ ജാമ്യം നേടിയിരിക്കുകയാണ്. പാർട്ടി തലത്തിലെ ഇടപെടലും ഫലിക്കാതായതോടെ സർവിസ് സംഘടനാ നേതാക്കൾ അസ്വസ്ഥരാണ്. എ.എക്സിയായ മേൽ ഉദ്യോഗസ്ഥക്ക് എതിരായ എല്ലാ നീക്കങ്ങളും പൊതുമരാമത്ത് മന്ത്രിയുടെ ഒാഫിസിൽ എത്തുേമ്പാൾ വിഫലമാകുകയാണേത്ര. വിവിധ ആരോപണങ്ങൾ നേരിടുന്ന എ.എക്സിയെ മാറ്റാൻ സി.പി.എം കൊടുങ്ങല്ലൂർ ഏരിയാ കമ്മിറ്റിയും ജില്ല കമ്മിറ്റിയും കത്ത് നൽകിയെങ്കിലും ഇതുവരെ ഫലം കണ്ടില്ല. എൻ.ജി.ഒ. യൂനിയൻ നടത്തിയ ശ്രമങ്ങളും ലക്ഷ്യം കാണാത്ത അവസ്ഥയിലാണ്. യൂനിയൻ വനിതാ നേതാവ് കൂടിയായ കീഴ് ഉദ്യോഗസ്ഥക്കെതിരായ പ്രതികാര നടപടി ചോദ്യം ചെയ്യാൻ എത്തിയതാണ് മറ്റു നേതാക്കൾ കേസിൽ അകപ്പെടാൻ വഴിെവച്ചത്. െപാതുമരാമത്ത് ഒാഫിസിനെതിരെ ആരാപണം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story