Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sept 2017 10:29 AM IST Updated On
date_range 11 Sept 2017 10:29 AM ISTഓട്ടിസം സെൻററിലെ ജീവനക്കാർക്ക് വേതനം: തീരുമാനം ഉടൻ മന്ത്രി ജലീല്‍
text_fieldsbookmark_border
മാള: ഓട്ടിസം സെൻററുകളിലെ ജീവനക്കാർക്ക് വേതനം നൽകുന്നത് സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കുമെന്ന് മന്ത്രി ഡോ. കെ.ടി. ജലീല്‍ പറഞ്ഞു. സർവശിക്ഷ അഭിയാന്‍ പദ്ധതി പ്രകാരം അന്നമനട ഗ്രാമപഞ്ചായത്തില്‍ അനുവദിച്ച ഒാട്ടിസം സെൻററിെൻറ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മാള ബ്ലോക്ക് പഞ്ചായത്തും അന്നമനട ഗ്രാമപഞ്ചായത്തും സംയുക്ത നിവേദനം നൽകിയാൽ ജീവനക്കാരുടെ വേതനം സംബന്ധിച്ച് അടുത്ത കോഒാഡിനേഷൻ കമ്മിറ്റിയിൽ തീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഓട്ടിസം സെൻററുകൾ വ്യാപകമാക്കുമെന്നും ഓട്ടിസം പാർക്കിന് രൂപം നൽകിയതായും മന്ത്രി പറഞ്ഞു. കെട്ടിടം പണിയുന്നതിന് സൗജന്യമായി സ്ഥലം നല്‍കിയ പൊഴേലിപറമ്പില്‍ മാര്‍ട്ടിെൻറ ഭാര്യയെ പൊന്നാടയണിയിച്ചും ഉപഹാരം നല്‍കിയും മന്ത്രി ആദരിച്ചു. വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി കലക്ടര്‍ എന്‍.വി. ഗിരീഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വർഗീസ് കാച്ചപ്പിള്ളി, ജില്ല പഞ്ചായത്തംഗങ്ങളായ നിർമൽ സി. പാത്താടൻ, കാതറിൻ പോൾ, അന്നമനട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.കെ. രവി നമ്പൂതിരി, ടി.പി. രവീന്ദ്രൻ, മിനിത ബാബു, ബേബി പൗലോസ്, ആർ. പ്രസാദ് തുടങ്ങിയവർ സംസാരിച്ചു. 2009ല്‍ ജില്ലയില്‍ അനുവദിച്ച രണ്ട് ഒാട്ടിസം സെൻററുകളില്‍ ഒന്ന് വാളൂര്‍ സാംസ്കാരിക നിലയത്തിലാണ് താല്‍ക്കാലികമായി പ്രവര്‍ത്തിച്ചു വന്നിരുന്നത്. നാലാം വാര്‍ഡില്‍ പൊഴോലിപറമ്പില്‍ മാര്‍ട്ടിന്‍ സൗജന്യമായി നല്‍കിയ ഏഴര സെൻറ് ഭൂമിയില്‍ പണിത കെട്ടിടത്തിലേക്കാണ് ഒാട്ടിസം സെൻററിെൻറ പ്രവര്‍ത്തനം തുടങ്ങിയത്. മാള ബ്ലോക്ക് പഞ്ചായത്തിെൻറ 25.7 ലക്ഷം രൂപയും അന്നമനട ഗ്രാമപഞ്ചായത്തിെൻറ അഞ്ച് ലക്ഷം രൂപയും വിനിയോഗിച്ചാണ് ഇരുനില കെട്ടിടം നിർമിച്ചത്. 14 കുട്ടികളാണ് സെൻററിലുള്ളത്. പുതിയ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റുമ്പോഴിത് 36 ആയി ഉയരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story