Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right'നിറവ്' ആടുവളർത്തൽ...

'നിറവ്' ആടുവളർത്തൽ പദ്ധതി 180വീടുകളിലേക്ക്

text_fields
bookmark_border
'നിറവ്' ആടുവളർത്തൽ പദ്ധതി 180വീടുകളിലേക്ക് കൊടുങ്ങല്ലൂർ: ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ആടുവളർത്ത് പദ്ധതി വിജയിച്ചപ്പോൾ ആടുകൾ വളരുന്ന വീടുകളുടെ എണ്ണം 80 ൽനിന്ന് 180ലെത്തി. ഇൗ വിദ്യാലയത്തിൽ പഠിക്കുന്ന 180 വിദ്യാർഥികളുടെ വീടുകളിലാണ് ആടുകൾ വളരുന്നത്. മൃഗ സംരക്ഷണ വകുപ്പ് സംസ്ഥാനത്തെ തിരഞ്ഞെടുത്ത വിദ്യാലയങ്ങളിൽ നടപ്പാക്കിയ ആട് വളർത്തൽ പദ്ധതിയായ 'നിറവാ'ണ് വിജയകരമായ ഈ സംരംഭത്തി​െൻറ പിന്നിൽ. ടി.എൻ. പ്രതാപൻ എം.എൽ.എയായിരിക്കെ 'ജീവൻ-ജീവ​െൻറ ജീവൻ' എന്ന പേരിലാണ് കൊടുങ്ങല്ലൂർ ഗേൾസിൽ ആട് വളർത്തൽ പദ്ധതിക്ക് തുടക്കമിട്ടത്. ഗോട്ട് ക്ലബ് രൂപവത്കരിച്ച് എട്ടാം ക്ലാസിലെ മുഴുവൻ വിദ്യാർഥികൾക്കും ആടിനെ വളർത്താൻ നൽകിയിരുന്നു. വളർത്തുന്ന ആടുകൾ പ്രസവിക്കുന്ന ഒരു പെൺ കുഞ്ഞിനെ മറ്റൊരു വിദ്യാർഥിനിക്ക് വളർത്താനായി കൈമാറണം. 80 ആടുകളെയാണ് ഒന്നാം ഘട്ടത്തിൽ കൈമാറിയത്. ഇപ്പോൾ കുട്ടികൾ കൈമാറി നൽകുന്ന ആട്ടിൻ കുട്ടികളുടെ വിതരണമാണ് നടന്നുകൊണ്ടിരിക്കുന്നത്. 180 ആടുകളെ പദ്ധതിയുടെ ഭാഗമായി ഇത് വരെ വിതരണം ചെയ്തു. ഏഴ് വിദ്യാർഥിനികൾക്കാണ് നാലാം ഘട്ട പദ്ധതിയിൽ ആടുകളെ കൈമാറിയത്. നാലാം ഘട്ട പദ്ധതിയുടെ ഉദ്ഘാടനം സീനിയർ വെറ്ററിനറി സർജൻ വി.എ. നാസ് നിർവഹിച്ചു. ഡോ. ജെ.എൻ. ബീന പദ്ധതി വിശദീകരിച്ചു. പി.ടി.എ പ്രസിഡൻറ് പി.എച്ച്. അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ടി.എ. സീനത്ത്, പ്രിൻസിപ്പൽ ആശ ആനന്ദ്, ഗോട്ട് ക്ലബ് കൺവീനർ റാണി മേരിമാത, ഇ.കെ. സോമൻ, ടി.എൻ. ഭരതൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story