Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2017 10:32 AM IST Updated On
date_range 28 Oct 2017 10:32 AM ISTകാർഷിക സർവകലാശാലയുടെ സ്വയംഭരണത്തിൽ ഇടപെടില്ല ^മന്ത്രി
text_fieldsbookmark_border
കാർഷിക സർവകലാശാലയുടെ സ്വയംഭരണത്തിൽ ഇടപെടില്ല -മന്ത്രി മണ്ണുത്തി: കാർഷിക സർവകലാശാലയുടെ സ്വയംഭരണത്തിൽ സർക്കാർ ഇടപെടിെല്ലന്ന് കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ. അതേസമയം സർവകലാശാലയിലെ ഗവേഷണങ്ങൾ കാർഷിക മേഖലക്ക് ഉപയുക്തമാവുന്നുണ്ടെന്ന് ഉറപ്പാക്കും- മന്ത്രി പറഞ്ഞു. കേരള കാർഷിക സർവകലാശാല ആസ്ഥാനത്ത് സി. അച്യുതമേനോൻ സ്മാരക പഠന, ഗവേഷണ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷിക വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ രൂപരേഖയായിട്ടുണ്ട്. കൃഷിയിടങ്ങളുടെ പുനരുജ്ജീവനത്തിന് കാർഷിക സർവകലാശാലയും കൃഷി വകുപ്പും ഏകോപനത്തോടെ പ്രവർത്തിക്കണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സ്പോർട്സ് പവലിയെൻറ ശിലാസ്ഥാപനം മന്ത്രി നിർവഹിച്ചു. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിെൻറ ധനസഹായത്തോടെ ഒമ്പതര കോടി രൂപ ചെലവഴിച്ച് നിർമിച്ച പുതിയ മന്ദിരത്തിൽ പൊതുഭരണം, അക്കാദമിക്, ധനകാര്യം, ഗവേഷണം എന്നീ വിഭാഗങ്ങൾ പ്രവർത്തിക്കും. കെ. രാജൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. വൈസ് ചാൻസലർ ഡോ.പി. രാജേന്ദ്രൻ, ജനറൽ കൗൺസിൽ അംഗം കെ.വി.വിജയദാസ് എം.എൽ.എ, മാടക്കത്തറ പഞ്ചായത്ത് പ്രസിഡൻറ് പി.എസ്. വിനയൻ, രജിസ്ട്രാർ ഡോ. എസ്. ലീനാകുമാരി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story