Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Oct 2017 10:34 AM IST Updated On
date_range 8 Oct 2017 10:34 AM ISTപൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ നേതാവിനെതിരെ വനിത പൊലീസിെൻറ പരാതി
text_fieldsbookmark_border
തൃശൂർ: സി.പി.എം നിയന്ത്രണത്തിലുള്ള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ നേതാവ് അപമര്യാദയായി പെരുമാറിയെന്ന് വനിത സി.പി.ഒയുടെ പരാതി. റെയിൽവേ എസ്.പിക്ക് നൽകിയ പരാതിയുടെ പകർപ്പ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും സി.പി.എം നേതാക്കൾക്കും അയച്ചിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ആരോപണവിധേയെന റെയിൽവേ എസ്.പി മാറ്റി. തൃശൂർ സിറ്റി സ്പെഷൽ ബ്രാഞ്ചിലേക്ക് തനിക്ക് നിയമനം വേണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടതായാണ് വിവരം. വനിത സി.പി.ഒ ഇയാൾക്കെതിരെ നൽകുന്ന മൂന്നാമത്തെ പരാതിയിലാണ്, റെയിൽവേ എസ്.ഐ ആയിരുന്ന ഇയാൾക്കെതിരെ നടപടിയെടുക്കുന്നത്. സി.ഐ റാങ്കിലുള്ളവരുടേതടക്കം നേരത്തെ നിരവധി പരാതികൾ ഇയാൾക്കെതിരെ ഉണ്ടത്രെ. കീഴ്ജീവനക്കാർക്കെതിരെയും വിരോധമുള്ളവർക്കെതിരെയും അനാവശ്യ റിപ്പോർട്ട് നൽകുകയും സംഘടന നേതാെവന്ന നിലയിൽ പ്രതികാരനടപടി കൈക്കൊള്ളുകയും ചെയ്യുന്നുവെന്ന ആക്ഷേപമുണ്ട്. മാസങ്ങൾക്കുമുമ്പ് ശക്തൻ നഗർ കണ്ണംകുളങ്ങര റോഡ് വികസനവുമായി ബന്ധപ്പെട്ട് കൗൺസിലറോട് അപമര്യാദയായി പെരുമാറിയത് വിവാദമായിരുന്നു. നടപടിക്ക് കോർപറേഷൻ കൗൺസിൽ പ്രമേയം പാസാക്കി സർക്കാറിന് അയച്ചെങ്കിലും ഒന്നുമുണ്ടായില്ല. വനിത സി.പി.ഒ നൽകിയ പരാതി ആദ്യം മുങ്ങിയെങ്കിലും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടിക്ക് നിർബന്ധിതമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story