Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Oct 2017 10:37 AM IST Updated On
date_range 3 Oct 2017 10:37 AM ISTചിമ്മിനി ഡാം റോഡരിക് തൊഴിലുറപ്പ് തൊഴിലാളികൾ വൃത്തിയാക്കി
text_fieldsbookmark_border
ആമ്പല്ലൂര്‍: -കാടുകയറിയ പാലപ്പിള്ളി--ചിമ്മിനി ഡാം റോഡിനിരുവശവും തൊഴിലുറപ്പ് തൊഴിലാളികള്‍ ശുചീകരിച്ചു. അപകടങ്ങള്‍ക്ക് സാധ്യതയേറുന്ന തരത്തില്‍ കാടുകയറിയ 11 കിലോമീറ്ററാണ് തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് വൃത്തിയാക്കിയത്. റോഡിനിരുവശവും യാത്രക്കാരുടെ കാഴ്ച മറയ്ക്കുന്ന രീതിയില്‍ കാടുകയറിയിരുന്നു. വളവുകളും അപകടമേഖലയുമായ ഭാഗങ്ങളില്‍ റോഡിെൻറ പകുതിയും കാടായി മാറിയ നിലയിലായിരുന്നു. വിനോദ സഞ്ചാരികളുടേതുള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡ് കാടുകയറി നശിച്ചിട്ടും അധികൃതര്‍ നിസ്സംഗത പുലര്‍ത്തുകയായിരുന്നെന്ന് നാട്ടുകാര്‍ ആരോപിച്ചു. നിരവധി തവണ പൊതുമരാമത്ത് അധികൃതരെ അറിയിച്ചെങ്കിലും നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് വരന്തരപ്പിള്ളി പഞ്ചായത്തംഗം സജ്‌ന മുജീബിെൻറ നേതൃത്വത്തില്‍ നാട്ടുകാരും തൊഴിലാളികളും രംഗത്തെത്തിയത്. അറുപതിലേറെ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നാണ് റോഡിെൻറ ഇരുവശവും വളര്‍ന്നുനിന്ന പാഴ്ച്ചെടികള്‍ വെട്ടിവൃത്തിയാക്കിയത്. മുന്‍വര്‍ഷങ്ങളില്‍ തൊഴിലുറപ്പ് പദ്ധതിയിൽപെടുത്തിയാണ് റോഡ് ശുചീകരിച്ചിരുന്നത്. എന്നാല്‍, തൊഴിലുറപ്പ് പദ്ധതിയില്‍നിന്ന് കാടുവെട്ടുന്ന പ്രവൃത്തി നീക്കംചെയ്തതോടെ മേഖലയിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴില്‍ദിനങ്ങള്‍ കുറഞ്ഞു. പാലപ്പിള്ളിയില്‍ നിന്നാരംഭിച്ച ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തംഗം സജീന മുജീബ് ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story