Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2017 10:36 AM IST Updated On
date_range 2 Nov 2017 10:36 AM ISTതനിക്കെതിരെ വിമർശനമുണ്ടായിട്ടില്ലെന്ന് ജസ്റ്റിസ് ഉബൈദ്
text_fieldsbookmark_border
കൊച്ചി: രാജീവ് വധക്കേസിൽ അഡ്വ. ഉദയഭാനുവിെൻറ മുൻകൂർ ജാമ്യഹരജി നിരസിച്ച സിംഗിൾ ബെഞ്ച് വിധിയിൽ തന്നെ വിമർശിച്ചെന്ന വാർത്തകൾ തള്ളി ജസ്റ്റിസ് പി. ഉബൈദ്. മെറ്റാരു ജാമ്യഹരജി പരിഗണിക്കെവ കോടതി മുറിയിലുണ്ടായിരുന്ന മാധ്യമപ്രവർത്തകരെ മുന്നിലേക്ക് വിളിച്ചുവരുത്തിയാണ് ഇൗ വാർത്തയിൽ ജഡ്ജി അതൃപ്തി രേഖപ്പെടുത്തിയത്. ഒരുസിംഗിൾ ബെഞ്ചിെൻറ ഇടക്കാല ഉത്തരവിനെ മറ്റൊരു സിംഗിൾ ബെഞ്ചിന് വിമർശിക്കാനാവില്ല. സിംഗിൾ ബെഞ്ചിെൻറ ജുഡീഷ്യൽ ഉത്തരവിൽ ഹൈകോടതി ഡിവിഷൻ ബെഞ്ചിനോ സുപ്രീംകോടതിക്കോ മാത്രമാണ് ഇടപെടാനാവുക. ഭരണപരമായ കൂടുതൽ അധികാരമുണ്ടെന്നതൊഴിച്ചാൽ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ ഹൈകോടതിയിലെ ജഡ്ജിമാരെല്ലാം സമന്മാരാണ്. മുൻകൂർ ജാമ്യഹരജി പരിഗണിക്കുേമ്പാൾ അറസ്റ്റും അന്വേഷണവും തടയുന്ന തരത്തിെല ഉത്തരവുണ്ടാകരുതെന്ന നിരീക്ഷണം സിംഗിൾ ബെഞ്ച് നടത്തിയിരുന്നു. ഇത് പൊതുനിരീക്ഷണമാണ്. തനിക്കെതിരായ വ്യക്തിപരമായ പരാമർശമല്ല. എന്നാൽ, ഇൗ നിരീക്ഷണത്തോട് തനിക്ക് വിയോജിപ്പുണ്ട്. രാജീവ് വധക്കേസിൽ ഒക്ടോബർ മൂന്നിന് നൽകിയ ഇടക്കാല ഉത്തരവിനെ ചോദ്യം ചെയ്ത് രാജീവിെൻ മാതാവ് നൽകിയ പരാതിയിലും തെൻറ പേര് വ്യക്തിപരമായി ചില മാധ്യമങ്ങൾ പരാമർശിച്ചു. എന്നാൽ, കോടതിയുടെ ഇടക്കാല ഉത്തരവിനെയാണ്, ജഡ്ജിയെയല്ല പരാതിയിൽ ചോദ്യം ചെയ്യുന്നത്. മുൻകൂർ ജാമ്യഹരജി വീണ്ടും പരിഗണിക്കാൻ തീയതി നിശ്ചയിച്ചപ്പോൾ എല്ലാ കക്ഷികളുടെയും താൽപര്യം കണക്കിലെടുത്തിരുെന്നന്നും ജസ്റ്റിസ് ഉബൈദ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story