Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 10:35 AM IST Updated On
date_range 1 Nov 2017 10:35 AM ISTകോർപറേഷന് ബി.എസ്.എൻ.എൽ അടക്കേണ്ടത് 10 ലക്ഷം
text_fieldsbookmark_border
തൃശൂർ: ബി.എസ്.എൻ.എൽ വസ്തു നികുതി ഇനത്തിൽ കോർപറേഷന് അടക്കാനുള്ളത് 10 ലക്ഷം. നിരവധി തവണ നോട്ടീസ് അയച്ചിട്ടും മുഖം തിരിഞ്ഞിരിക്കുന്ന ബി.എസ്.എൻ.എല്ലിെൻറ നിഷേധാത്മക നിലപാടിനെതിരെ കോർപറേഷൻ നടപടിക്കൊരുങ്ങുന്നു. മൊബൈൽ ടവറുകളുടെ വസ്തു നികുതി ഇനത്തിലാണ് ബി.എസ്.എൻ.എൽ 10,79,366 രൂപ കോർപറേഷന് നൽകാനുള്ളത്. നഗരത്തിൽ വിവിധയിടങ്ങളിലായി 43 മൊബൈൽ ടവറുകളാണ് ബി.എസ്.എൻ.എല്ലിനുള്ളത്. 2011-12 മുതൽ 2017-18 വരെയുള്ള കാലാവധിയിലേതാണ് നികുതി തുക. നഗരസഭാ പരിധിയിൽ പുതിയ കേബിളിടൽ ബി.എസ്.എൻ.എൽ തുടങ്ങിയിരിക്കെ, ഇത് തടയാനാണ് കോർപറേഷൻ ആലോചിക്കുന്നത്. ബുധനാഴ്ച േചരുന്ന കൗൺസിൽ യോഗത്തിൽ ഇത് ചർച്ചക്ക് വരും. നേരത്തെ സൗജന്യ വൈഫൈ നഗരമാവുന്നതിന് റിലയൻസുമായി കോർപറേഷൻ കരാറിലേർപ്പെട്ടപ്പോൾ ബി.എസ്.എൻ.എല്ലുമായി സഹകരിക്കാത്തത് വിവാദമായിരുന്നു. എന്നാൽ ഇരു കൂട്ടരുമായുള്ള ചർച്ചയിൽ തങ്ങൾക്ക് കെട്ടിടങ്ങളിലെ നികുതി, വാടക, വൈദ്യുതി നിരക്കുകൾ ഒഴിവാക്കി നൽകണമെന്നതടക്കമുള്ള നിർദേശങ്ങളായിരുന്നു ഉപാധികളായി മുന്നോട്ടുവെച്ചിരുന്നത്. ഇതേത്തുടർന്ന് ബി.എസ്.എൻ.എല്ലിനെ മാറ്റി റിലയൻസുമായി വൈഫൈ പരിപാടികളിലേക്ക് കോർപറേഷൻ കടന്നു. വൈകാതെ തന്നെ കടുംപിടിത്തത്തിൽനിന്ന് പിന്മാറി, കോർപറേഷൻ നിബന്ധനകൾ അംഗീകരിച്ച് ബി.എസ്.എൻ.എൽ വൈഫൈ പദ്ധതിയോട് സഹകരിച്ചിരുന്നു. ഇതിലുള്ള രോഷമാണ് നികുതിയൊടുക്കാതിരിക്കുന്നതെന്ന ആക്ഷേപമാണ് കൗൺസിലിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story