Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 10:35 AM IST Updated On
date_range 1 Nov 2017 10:35 AM ISTഗുരുവായൂർ ദേവസ്വം: അടിയന്തര ആവശ്യങ്ങൾക്ക് ഡെപ്യൂട്ടി കലക്ടർക്ക് ചുമതല
text_fieldsbookmark_border
ഗുരുവായൂർ: ദേവസ്വത്തിലെ ഭരണപ്രതിസന്ധി പരിഹരിക്കാൻ ഹൈകോടതി ഡെപ്യൂട്ടി കലക്ടറെ നിയോഗിച്ചു. അഡ്മിനിസ്ട്രേറ്റർ നിയമനവുമായി ബന്ധപ്പെട്ട തർക്കം മൂലം ദേവസ്വത്തിലും ക്ഷേത്രകാര്യങ്ങളിലുമുണ്ടായ പ്രതിസന്ധി പരിഹരിക്കാനാണ് അടിയന്തര ആവശ്യങ്ങൾക്ക് ഡെപ്യൂട്ടി കലക്ടർ എം.വി. ഗിരീഷിനെ ചുമതലപ്പെടുത്തിയത്. മണ്ഡല മകരവിളക്ക്, ഏകാദശി, ചെമ്പൈ സംഗീതോത്സവം, കൃഷ്ണഗീതി ദിനാഘോഷം, മാനവേദ പുരസ്കാരം, ജീവനക്കാരുടെ ശമ്പളവും പെൻഷനും, ശുചീകരണ കാര്യങ്ങളിൽ നഗരസഭയുമായി സഹകരിക്കൽ എന്നീ കാര്യങ്ങൾക്കായാണ് ഡെപ്യൂട്ടി കലക്ടറെ ചുമതലപ്പെടുത്തിയത്. നേരത്തെ ഭണ്ഡാരം എണ്ണുന്നതിനും ലോക്കറുകൾ കൈകാര്യം ചെയ്യുന്നതിനും സബ് കലക്ടറെ ചുമതലപ്പെടുത്തിയിരുന്നു. ഈ ചുമതലകൾ കൂടി ഡെപ്യൂട്ടി കലക്ടർ വഹിക്കും. അഡ്മിനിസ്ട്രേറ്റർ നിയമനവുമായി ബന്ധപ്പെട്ട കേസിൽ കോടതിയുടെ വിധി ഉണ്ടാകും വരെയാണ് ഡെപ്യൂട്ടി കലക്ടർക്ക് ചുമതല. ഒരു മാസമായി അഡ്മിനിസ്ട്രേറ്റർ ഇല്ലാത്തതിനാൽ ജീവനക്കാരുടെ ശമ്പളം വരെ മുടങ്ങിയ അവസ്ഥയാണ്. ഭരണസമിതിയോഗം ചേരാനാവാത്തതിനാൽ ഏകാദശിയുടെയും ചെമ്പൈ സംഗീതോത്സവത്തിെൻറയും ഒരുക്കങ്ങൾ ആരംഭിച്ചിട്ടില്ല. ശബരിമല സീസൺ ക്രമീകരണങ്ങളുടെ ഒരുക്കങ്ങളും അവതാളത്തിലാണ്. അഡ്മിനിസ്‌ട്രേറ്ററായിരുന്ന സി.സി. ശശിധരെൻറ കാലാവധി സെപ്റ്റംബർ 30ന് പൂർത്തിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story