Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 10:32 AM IST Updated On
date_range 1 Nov 2017 10:32 AM ISTപോപുലർ ഫ്രണ്ടിനെ നിരോധിക്കണം –കുമ്മനം
text_fieldsbookmark_border
തിരുവനന്തപുരം: ജിഹാദി പ്രവർത്തനത്തിനും നിർബന്ധിത മതപരിവർത്തനത്തിനും വിദേശ രാജ്യങ്ങളിൽനിന്ന് പണം കിട്ടുന്നുണ്ടെന്ന പോപുലർ ഫ്രണ്ട് വനിത നേതാവ് സൈനബയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ. ഹവാല പണം ഇതിന് കിട്ടുന്നുണ്ടെന്ന് തേജസ് പത്രത്തിെൻറ ഗൾഫ് മാനേജിങ് ഡയറക്ടർ അഹമ്മദ് ഷെരീഫും സമ്മതിക്കുന്നുണ്ട്. ഇന്ത്യ ടുഡേ ചാനൽ നടത്തിയ ഒളികാമറ ഓപറേഷനിലാണ് ഇക്കാര്യങ്ങൾ വെളിവായത്. കേരളത്തിലെ ജിഹാദി റിക്രൂട്ട്മെൻറ് കേന്ദ്രമായ സത്യസരണി അടച്ചുപൂട്ടണം. പോപുലർ ഫ്രണ്ടിനെ നിരോധിക്കാൻ കേന്ദ്രം തയാറാകണം. സൈനബയെ അറസ്റ്റ് ചെയ്ത് ഇന്ത്യയിലെ തീവ്രവാദ പ്രവർത്തനത്തിെൻറ ചുരുളഴിക്കണം. സത്യസരണിക്കെതിരെ നടപടി എടുക്കാത്ത സർക്കാർ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും കുമ്മനം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story