Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2017 1:27 PM GMT Updated On
date_range 16 May 2017 1:27 PM GMTജിഷ്ണു കേസിൽ പുനരന്വേഷണം നടത്തണമെന്ന ആവശ്യം ശക്തം
text_fieldsbookmark_border
തൃശൂർ: ജിഷ്ണു പ്രണോയ് കേസിൽ തെളിവുകൾ നശിപ്പിക്കുകയാണെന്ന് സേവ് എജുക്കേഷൻ കമ്മിറ്റി. അതിെൻറ ഭാഗമാണ് ഡി.എൻ.എ ടെസ്റ്റ് നടത്താനാകില്ലെന്ന േഫാറൻസിക് വിദഗ്ധരുടെ അഭിപ്രായമെന്ന് കമ്മിറ്റി സംസ്ഥാന സെക്രട്ടറി എം. ഷാജർഖാനും വൈസ് പ്രസിഡൻറ് ഡോ. പി.എസ്. ബാബുവും വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതിനാൽ, കേസ് പുനരന്വേിച്ച് കുറ്റപത്രം കോടതിയിൽ സമർപ്പിക്കാൻ സർക്കാർ തയാറാകണമെന്ന് അവർ പറഞ്ഞു. ഡി.എൻ.എ ടെസ്റ്റ് നടത്താനുള്ള വെളുത്ത രക്താണുക്കൾ കിട്ടിയില്ലെന്ന വാദം അംഗീകരിക്കാനാകാത്തതാെണന്ന് ഡോ. ബാബു പറഞ്ഞു. ഡി.എൻ.എ പരിശോധനക്കാവശ്യമായ തെളിവുകൾ ലഭിച്ചുകാണാനാണ് സാധ്യത. ഇത് ലഭിച്ചില്ലെന്ന അവരുടെ വാദം വ്യക്തമാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വാശ്രയ മേഖലയിലെ വിദ്യാർഥികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്കെതിരെ സമരം സംഘടിപ്പിക്കാൻ സേവ് എജുക്കേഷൻ കമ്മിറ്റി മൂഴിക്കുളം ശാലയിൽ നടത്തിയ ക്യാമ്പ് തീരുമാനിച്ചതായി വാർത്താസമ്മേളനത്തിൽ അറിയിച്ചു. മെഡിക്കൽ പി.ജി കോഴ്സുകളിൽ രണ്ട് മടങ്ങിലേറെയാണ് ഫീസ് വർധിപ്പിച്ചത്. വിദ്യാർഥികളെ കൊള്ളയടിക്കാൻ മാേനജ്മെൻറും സർക്കാറും തമ്മിലുള്ള ധാരണയാണ് ഇതിന് പിന്നിൽ. കേരളത്തിലെ എല്ലാ സ്വാശ്രയ കോളജുകളിലും സ്വതന്ത്ര വിദ്യാർഥി വേദികൾ രൂപവത്കരിക്കാനും തീരുമാനമായി. സംസ്ഥാന വൈസ് പ്രസിഡൻറ് ജി. നാരായണൻ, ജില്ല സെക്രട്ടറി എം. പ്രദീപൻ, രവീന്ദ്രൻ ചിയ്യാരത്ത് എന്നിവരും പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story