Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുറിയർ വൈകിയതിന് 7500...

കുറിയർ വൈകിയതിന് 7500 രൂപ നഷ്ടം നൽകാൻ വിധി

text_fields
bookmark_border
തൃശൂര്‍: കുറിയർ വൈകി ലഭിച്ചതിനെ ചോദ്യം ചെയ്ത ഹരജിയിൽ ഉപഭോക്താവിന് നഷ്ടപരിഹാരവും െചലവും നൽകാൻ തൃശൂർ ഉപഭോക്തൃ ഫോറം വിധിച്ചു. എരനെല്ലൂർ പൊറത്തൂർ വീട്ടിൽ അനൂപ് ജെയിംസിെൻറ ഹരജിയിലാണ് ഡി.ടി.ഡി.സി കുറിയർ ആൻഡ് കാർഗോ ലിമിറ്റഡിെൻറ മാനേജിങ് ഡയറക്ടർക്കും തൃശൂർ മാനേജർക്കുമെതിരെയുമാണ് വിധി. 2013 മേയ് 29ന് അനൂപ് െജയിംസിെൻറ വസ്ത്രങ്ങളും പഠനസംബന്ധമായ പുസ്തകങ്ങളും ബിജ്നോറിൽ നിന്ന് നാട്ടിലേക്ക് അ‍യച്ചത് കിട്ടിയത് 2013 ജൂലൈ ഏഴിനാണ്. പഠനസംബന്ധമായ പുസ്തകങ്ങൾ കിട്ടാൻ വൈകിയതിനാൽ തനിക്ക് വലിയ നഷ്ടമുണ്ടായെന്ന് കാട്ടി അനൂപ് ഹരജി ഫയൽ ചെയ്തു. തെളിവുകൾ പരിഗണിച്ച പ്രസിഡൻറ് പി.കെ.ശശി, മെമ്പർമാർ വി.വി.ഷീന, എം.പി. ചന്ദ്രകുമാർ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃഫോറം സേവനത്തിലെ വീഴ്ച വിലയിരുത്തി ഹരജിക്കാരന് നഷ്ടപരിഹാരമായി 5,000 രൂപയും െചലവിലേക്ക് 2,500 രൂപയും നൽകാൻ വിധിച്ചു.
Show Full Article
TAGS:LOCAL NEWS
Next Story