Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2017 8:06 AM GMT Updated On
date_range 25 July 2017 8:06 AM GMTsaudig2 സൗദി ബഖാലകളിൽ സമ്പൂർണ സ്വദേശിവത്കരണം നടപ്പാക്കുന്നു
text_fieldsbookmark_border
സൗദി ബഖാലകളിൽ സമ്പൂർണ സ്വദേശിവത്കരണം നടപ്പാക്കുന്നു – 20,000 സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കാനാവുമെന്ന് മന്ത്രാലയം റിയാദ്: സൗദിയിലെ ബഖാലകൾ (പലചരക്ക് കട), ചില്ലറ വില്‍പന കേന്ദ്രങ്ങള്‍ എന്നിവയില്‍ നൂറുശതമാനം സ്വദേശിവത്കരണം നടപ്പാക്കാന്‍ തൊഴില്‍ മന്ത്രാലയം നീക്കമാരംഭിച്ചു. നിയമം പ്രാബല്യത്തില്‍ വരുന്ന ആദ്യം വര്‍ഷം തന്നെ 20,000 സ്വദേശികൾക്ക് തൊഴില്‍ നല്‍കാനാവുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്. െറൻറ് എ കാര്‍, വാഹനങ്ങളിലെ ഭക്ഷ്യ വില്‍പന, ഷോപ്പിങ് മാളുകള്‍, ഹോട്ടലുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ആരോഗ്യരംഗം എന്നിവയാണ് അടുത്ത ഘട്ടത്തില്‍ സ്വദേശിവത്കരണം നടപ്പാക്കാന്‍ തെരഞ്ഞെടുത്ത മേഖലകള്‍. റെൻറ് എ കാര്‍ രംഗത്ത് നൂറുശതമാനം സ്വദേശിവത്കരണം നടപ്പാക്കുന്നതിലൂടെ ആദ്യഘട്ടത്തിൽ 5,000 പേര്‍ക്ക് ജോലി നല്‍കാനാവുമെന്ന് പ്രതീക്ഷ. ഷോപ്പിങ് മാളുകള്‍ സ്വദേശിവത്കരിക്കുന്നതിെൻറ ആദ്യ പടി അല്‍ഖസീം മേഖലയില്‍ ആരംഭിക്കും. അല്‍ഖസീമില്‍ മാത്രം 6,000 പേർക്ക് ഈ രംഗത്ത് ജോലി നല്‍കാനാവും. വിനോദസഞ്ചാരരംഗത്ത് 2018ഓടെ 33,000 സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കാനാവുമെന്ന് കണക്കുകൂട്ടുന്നു. ആരോഗ്യ മേഖലയില്‍ 7,500 ജോലിക്കാര്‍ക്കുള്ള കരാറുകള്‍ മന്ത്രാലയം ഇതിനകം ഒപ്പുവെച്ചിട്ടുണ്ട്. 2020ഓടെ ആരോഗ്യ മേഖലയില്‍ 93,000 സ്വദേശികള്‍ക്ക് ജോലി നല്‍കാനാവുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
Next Story