Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2017 1:34 PM IST Updated On
date_range 12 July 2017 1:34 PM ISTകേസ് അട്ടിമറിക്കാൻ നടന്ന ഗൂഢാലോചനയിലും അന്വേഷണം വേണം ^കെ. സുരേന്ദ്രൻ
text_fieldsbookmark_border
കേസ് അട്ടിമറിക്കാൻ നടന്ന ഗൂഢാലോചനയിലും അന്വേഷണം വേണം -കെ. സുരേന്ദ്രൻ തൃശൂര്‍ : നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കാന്‍ നടന്ന ഗൂഢാലോചനയെക്കുറിച്ചും സിനിമയിലെ മാഫിയ ബന്ധങ്ങളെക്കുറിച്ചും അന്വേഷണം വേണമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. തെളിവുകളും ഫോണ്‍ രേഖകളും പരിശോധിക്കാതെയാണ് ആദ്യഘട്ടത്തില്‍ ഗൂഢാലോചന സാധ്യത പൊലീസ് തള്ളിയത്. ഇതിന് പിന്നില്‍ ആരുടെ താൽപര്യമാണെന്ന് കെണ്ടത്തണം. മുഖ്യമന്ത്രിപോലും ഇതേ നിലപാടാണ് ആദ്യഘട്ടത്തില്‍ സ്വീകരിച്ചത്. കേസ് തെളിയിച്ചതില്‍ പൊലീസിെൻറ പങ്ക് തള്ളിക്കളയുന്നില്ല. പക്ഷേ, പണം ലഭിക്കാതെവന്നപ്പോള്‍ പള്‍സര്‍ സുനി നടത്തിയ വെളിപ്പെടുത്തലാണ് ദിലീപ് കുടുങ്ങാന്‍ കാരണമായത്. അതിനാല്‍, പൊലീസിന് ധാര്‍മിക വിജയം അവകാശപ്പെടാന്‍ കഴിയില്ല. ദിലീപിനുവേണ്ടി അമിതാവേശം കാണിച്ച ജനപ്രതിനിധികള്‍ കൂടിയായ ഇന്നസെൻറും മുകേഷും ഗണേഷും രാജിെവക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഇവരുടെ നിലപാടുകള്‍ ദുരൂഹമാണ്. ചില മഹാനടന്മാര്‍പോലും ദിലീപിനെ സംരക്ഷിക്കാന്‍ ശ്രമിച്ചതായി സംശയിക്കുന്നു. സിനിമാ ലോകത്തെ അധോലോക മാഫിയ ബന്ധങ്ങളെക്കുറിച്ചും അന്വേഷണം വേണമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ജില്ല പ്രസിഡൻറ് എ. നാഗേഷും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story