Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 8:11 AM GMT Updated On
date_range 4 Aug 2017 8:11 AM GMTദേശീയപാതയോരത്ത് മാലിന്യക്കൂമ്പാരം
text_fieldsbookmark_border
ആമ്പല്ലൂർ: ദേശീയപാതയോരത്തെ മാലിന്യക്കൂമ്പാരം വാഹനയാത്രികർക്കും നാട്ടുകാർക്കും ദുരിതമാകുന്നു. നന്തിക്കര, കുറുമാലി, മണലി, തലോർ എന്നിവിടങ്ങളിലാണ് വ്യാപകമായി മാലിന്യം തള്ളുന്നത്. കോഴി അവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യവും ചാക്കുകളിലാക്കി രാത്രികാലങ്ങളിലാണ് ദേശീയപാതയോരത്ത് തള്ളുന്നത്. മഴക്കാലമായതോടെ മാലിന്യം പുഴുവരിച്ച് പരിസരം ദുർഗന്ധപൂരിതമാണ്. ഇതുവഴി മൂക്കുപൊത്തി പോകേണ്ട അവസ്ഥയാണ്. തലോർ ബി.ആർ.ഡിക്ക് സമീപം ദേശീയപാതയോരത്ത് മാലിന്യം തള്ളരുതെന്ന് നെന്മണിക്കര പഞ്ചായത്ത് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതിനടുത്തുതന്നെ മാലിന്യം തള്ളിയിട്ടുണ്ട്. പാലിയേക്കര ടോൾ പ്ലാസക്ക് സമീപം നിർത്തുന്ന വാഹനങ്ങൾ മണലിപുഴക്ക് സമീപത്തെ പാടത്ത് മാലിന്യം ഉപേക്ഷിക്കുന്നതായും പരാതിയുണ്ട്.
Next Story