Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2017 5:46 PM IST Updated On
date_range 22 April 2017 5:46 PM ISTവനഭൂമിയിൽ മണ്ണെടുപ്പും കരിങ്കൽ ഖനനവും
text_fieldsbookmark_border
ആമ്പല്ലൂർ: കല്ലൂർ വെള്ളാനിക്കോട് കെ.എൽ.ഡി.സി ബണ്ട് പണിക്കെന്ന വ്യാജേന വനഭൂമിയിൽനിന്ന് അനധികൃത മണ്ണെടുപ്പും കരിങ്കൽ ഖനനവും. മേൽമണ്ണ് യന്ത്രങ്ങളുപയോഗിച്ച് നീക്കംചെയ്യുകയും ഖനനം ചെയ്തെടുക്കുന്ന പാറ വ്യവസായിക അടിസ്ഥാനത്തിൽ കടത്തുകയുമാണെന്ന് നാട്ടുകാർ പറയുന്നു. ബണ്ട് നിർമാണത്തിനെന്നുകാണിച്ച് ജിയോളജി വകുപ്പിെൻറ അനുമതി നേടിയാണ് അനധികൃത പ്രവർത്തനം. മേൽമണ്ണ് നീക്കി പാറ പൊട്ടിച്ചെടുത്തശേഷം മണ്ണ് പൂർവസ്ഥിതിയിലാക്കിയെന്നും ഇപ്പോൾ കൃഷിയോഗ്യമാണെന്നും കാണിച്ചാണ് അനുമതി നേടിയതേത്ര. പാരിസ്ഥിതിക അനുമതി കൂടാതെ ഖനനം പാടില്ലെന്ന ദേശീയ ഹരിത ൈട്രബ്യൂണൽ ഉത്തരവിനെ തുടർന്ന് ഖനനാനുമതി നഷ്ടപ്പെട്ടയാളാണ് മണ്ണെടുപ്പിന് നേതൃത്വം നൽകുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ഇവിടെനിന്ന് കടത്തുന്ന മണ്ണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തണ്ണീർത്തടങ്ങളും വയലുകളും നികത്താനാണ് കൊണ്ടുപോകുന്നതെന്ന ആരോപണവുമുണ്ട്. ഇതുസംബന്ധിച്ച് കല്ലൂർ നവകേരള ജനകീയ സമിതി റവന്യൂ അധികൃതർക്ക് പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story