Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകലിതുള്ളി കാറ്റും...

കലിതുള്ളി കാറ്റും മഴയും; വ്യാപക നാശം

text_fields
bookmark_border
തൃശൂര്‍: തകര്‍ത്തുപെയ്ത മഴയിലും കാറ്റിലും ജില്ലയില്‍ വ്യാപക നാശം. താഴ്ന്നയിടങ്ങളില്‍ വെള്ളം കയറി. പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. പലയിടങ്ങളിലും പുലര്‍ച്ചെയായിട്ടും വൈദ്യുതി പുന$സ്ഥാപിച്ചിട്ടില്ല. നഗരത്തില്‍ മിക്കയിടങ്ങളും ഇരുട്ടിലായി. മലയോരമേഖലകളിലുള്‍പ്പെടെ വന്‍കൃഷിനാശമാണുണ്ടായത്. മണിക്കൂറുകളോളം വീശിയടിച്ച കാറ്റിലാണ് ഏറെ നാശമുണ്ടായത്. ശക്തമായ മിന്നലില്‍ പലയിടങ്ങളിലും നാശം സംഭവിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ വീടുകള്‍ക്കും വൃക്ഷങ്ങള്‍ക്കും കേടുപാട് സംഭവിച്ചു. രാത്രി എട്ടോടെ ആരംഭിച്ച മഴ രാത്രി വൈകിയും പലയിടങ്ങളിലും തുടര്‍ന്നു. അതിവേഗത്തില്‍ വീശിയടിച്ച കാറ്റിലാണ് പലയിടങ്ങളിലും മരങ്ങള്‍ കടപുഴകിയതും കൃഷിനാശം സംഭവിച്ചതും. മരങ്ങള്‍ വീണും കാറ്റില്‍ ലൈനുകള്‍ പൊട്ടിവീണുമാണ് വൈദ്യുതിബന്ധം താറുമാറായത്. ജവഹര്‍ ബാലഭവന്‍, പോട്ടോര്‍ നടത്തറ ജങ്ഷന്‍, ജയലക്ഷ്മിക്ക് എതിര്‍വശം, ഒൗഷധിക്ക് സമീപം, അന്തിക്കാട്, അരിമ്പൂര്‍ എന്നിവിടങ്ങളില്‍ മരം കടപുഴകി വീണു. ജയലക്ഷ്മിക്ക് സമീപം 11 കെ.വി ലൈനിന് മുകളിലൂടെയാണ് മരം കടപുഴകിയത്. വൈദ്യുതിബോര്‍ഡ് ജീവനക്കാരത്തെി ലൈന്‍ ഓഫാക്കാത്തതിനാല്‍ മരം മുറിച്ചുമാറ്റാന്‍ അഗ്നിശമനസേനാ പ്രവര്‍ത്തകര്‍ക്കായില്ല. പലയിടങ്ങളിലും രാത്രിതന്നെ മരം മുറിച്ചുമാറ്റിയതായി ഫയര്‍ഫോഴ്സ് അധികൃതര്‍ അറിയിച്ചു. വീശിയടിച്ച കാറ്റില്‍ ചിലയിടങ്ങളില്‍ വൈദ്യുതി ലൈനുകള്‍, കേബ്ുകള്‍ എന്നിവ പൊട്ടിവീണു. സ്വരാജ്റൗണ്ടില്‍ പെട്രോള്‍ പമ്പിന് സമീപം, പൂത്തോള്‍, കൗസ്തുഭത്തിന് സമീപം, പാട്ടുരായ്ക്കല്‍ എന്നിവിടങ്ങളിലൊക്കെ വൈദ്യുതി കമ്പികള്‍ പൊട്ടിവീണു. വീശിയടിച്ച കാറ്റിലും മഴയിലും വാഴകള്‍ ഉള്‍പ്പെടെ കൃഷിനാശം സംഭവിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ പലയിടത്തും വെള്ളം കയറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story