Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനെടുപുഴയില്‍ 900...

നെടുപുഴയില്‍ 900 ഏക്കര്‍ പാടശേഖരത്തില്‍ കൃഷിയിറക്കാനാവാതെ കര്‍ഷകര്‍

text_fields
bookmark_border
തൃശൂര്‍: മത്സ്യകൃഷിയിറക്കിയ കരാറുകാര്‍ക്ക് പാടശേഖര സമിതികളുടെ വഴി വിട്ട സഹായം കിട്ടിയപ്പോള്‍ കണിമംഗലം നെടുപുഴയില്‍ 900 ഏക്കര്‍ പാടശേഖരത്ത് കര്‍ഷകര്‍ക്ക് കൃഷിയിറക്കാനായില്ല. ഒന്നാം വിളക്ക് ശേഷമാണ് മത്സ്യകൃഷിയിറക്കാന്‍ കരാര്‍ നല്‍കിയിരുന്നത്. കാലാവധി കഴിഞ്ഞിട്ടും ഒഴിപ്പിക്കാതെ കരാറുകാര്‍ക്ക് നിലം വിട്ടുകൊടുത്തതാണ് പ്രതിസന്ധിക്ക് ഇടയാക്കിയതെന്ന് കര്‍ഷകര്‍ പറയുന്നു. കണിമംഗലം പാടശേഖര സമിതിയുടെ സഹകരണത്തോടെയാണ് കൃഷിയിറക്കിയിരുന്നത്. എല്ലാ വര്‍ഷവും സമിതിയുടെ നേതൃത്വത്തില്‍ പാടങ്ങളിലെ വെള്ളം പമ്പ് ചെയ്ത് നീക്കി ഡിസംബറില്‍ കൃഷിയാരംഭിക്കും. നവംബറില്‍ തുടങ്ങണ്ടേ പമ്പിങ് ഇക്കുറി ജനുവരി അവസാനിക്കാറാവുമ്പോഴും ആരംഭിക്കാനായില്ളെന്ന് കര്‍ഷകര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ കൊയ്ത്തിന് ശേഷം പാടശേഖര സമിതി നെല്‍പാടങ്ങളില്‍ മത്സ്യകൃഷി നടത്താന്‍ കരാര്‍ നല്‍കിയിരുന്നു. ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് മത്സ്യങ്ങളെ വളര്‍ത്തിയ കരാറുകാരെ സഹായിക്കാനായാണ് പാടശേഖര സമിതി പമ്പിങ് വൈകിപ്പിച്ചതെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. ഒന്നര മാസം തുടര്‍ച്ചയായി പമ്പ് ചെയ്താല്‍ മാത്രമേ പാടങ്ങളില്‍ കൃഷിയിറക്കാനാകൂ. ഇനി പമ്പിങ് ആരംഭിച്ചാലും കൃഷിയിറക്കി കൊയ്ത്തിന് പാകമാകുംമുമ്പേ മഴയത്തെുമെന്ന ആശങ്കയും കര്‍ഷകരെ വലക്കുന്നുണ്ട്. പാടശേഖര സമിതിയുടെ അനാസ്ഥ മൂലം അഞ്ഞൂറിലധികം കര്‍ഷകരാണ് കൃഷിയിറക്കാനാവാതെ വിഷമിക്കുന്നത്. പാടശേഖര സമിതിയില്‍ വര്‍ഷങ്ങളായി ഓഡിറ്റിങ് നടത്തുന്നില്ളെന്നും കമ്മിറ്റി യോഗങ്ങള്‍ നടക്കാറില്ളെന്നും കര്‍ഷകര്‍ പരാതിപ്പെടുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story