Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതീരമേഖലയിലെ...

തീരമേഖലയിലെ തെങ്ങുകള്‍ക്ക് വെള്ളീച്ച ആക്രമണം

text_fields
bookmark_border
ചാവക്കാട്: തീരമേഖലയിലെ ലക്ഷത്തോളം തെങ്ങുകളില്‍ വെള്ളീച്ചയുടെ ആക്രമണം. ഇവയെ ചെറുക്കാനുള്ള എതിര്‍ പ്രാണികളെ വാങ്ങാന്‍ മതിയായ ഫണ്ടില്ളെന്ന് കൃഷി അധികൃതര്‍. കേരകര്‍ഷകര്‍ ദുരിതത്തില്‍. ചാവക്കാട് നഗരസഭയുടെയും കടപ്പുറം, പുന്നയൂര്‍ പഞ്ചായത്തുകളുടെയും തീരമേഖലകളിലും കനോലികനാല്‍ മേഖലയിലുമാണ് വെള്ളീച്ചയുടെ (വൈറ്റ് ഫൈ്ള) ആക്രമണം ശക്തമായത്. പുന്നയൂര്‍ പഞ്ചായത്തില്‍ മാത്രം അമ്പതിനായിരത്തിലേറെ തെങ്ങുകള്‍ക്ക് കീടബാധയുണ്ടായെന്ന് പുന്നയൂര്‍, കടപ്പുറം കൃഷി ഭവനുകളുടെ ചുമതലയുള്ള കൃഷി ഓഫിസര്‍ ആര്‍. പുരുഷോത്തമന്‍ പറഞ്ഞു. പുന്നയൂര്‍ക്കുളം പഞ്ചായത്ത് അതിര്‍ത്തിയിലേക്കും വ്യാപിച്ചതായ റിപ്പോര്‍ട്ടുണ്ടെന്ന് കൃഷി ഓഫിസര്‍ കെ. സിന്ധു അറിയിച്ചു. അഞ്ചുമാസമായി വെള്ളീച്ചയുടെ ആക്രമണം തുടങ്ങിയിട്ട്. ഒരുമാസം മുമ്പ് കാര്‍ഷിക സര്‍വകലാശാല അധികൃതരെ വിവരം അറിയിച്ചിരുന്നു. ‘ബീവേറിയ വാസിയാന’ എന്ന വര്‍ഗത്തില്‍പെടുന്ന എതിര്‍ പ്രാണികളെ തെങ്ങുകളില്‍ കയറ്റിവിടാനാണ് സര്‍വകലാശാല നിര്‍ദേശിച്ചതെന്ന് കൃഷി ഓഫിസര്‍ പറഞ്ഞു.പൊതുമാര്‍ക്കറ്റില്‍ ബീവേറിയ വാസിയാനക്ക് 250 ഗ്രാമിന് 600 രൂപയോളം വിലയുണ്ട്. വില നല്‍കി വാങ്ങാന്‍ കൃഷിഭവനുകള്‍ക്ക് കഴിയുന്നില്ല. പഞ്ചായത്ത് ഭരണസമിതിയും എം.എല്‍.എയുള്‍പ്പെടെ ജനപ്രതിനിധികളും നടപടിയെടുത്തിട്ടില്ല. കടപ്പുറം പഞ്ചായത്തിലെ പുഴയോരത്തുനിന്നാണ് വെള്ളീച്ച പടരാന്‍ തുടങ്ങിയത്.എടക്കഴിയൂര്‍ നാലാം കല്ല് സ്വദേശി പി.സി. കുഞ്ഞിമുഹമ്മദിന്‍െറ മണത്തല, അവിയൂര്‍ വളയംതോട്, എടക്കഴിയൂര്‍, നാലാം കല്ല് എന്നിവിടങ്ങളിലായി അഞ്ച് ഏക്കറിലേറെ സ്ഥലത്തെ തെങ്ങുകള്‍ വെള്ളീച്ചയുടെ ആക്രമണ ബാധയിലാണ്. നിരവധിതവണ കൃഷി അധികൃതരെ സമീപിച്ചിട്ടും നടപടിയൊന്നുമുണ്ടായില്ളെന്നു കുഞ്ഞിമുഹമ്മദ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story