Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവട്ടപ്പാറ ക്വാറി നാളെ...

വട്ടപ്പാറ ക്വാറി നാളെ മന്ത്രിതല ചര്‍ച്ച

text_fields
bookmark_border
തൃശൂര്‍: നടത്തറ പഞ്ചായത്തില്‍ വട്ടപ്പാറയിലെ പാറമടകള്‍ പൂട്ടുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ചൊവ്വാഴ്ച തിരുവനന്തപുരത്ത് മന്ത്രിതല ചര്‍ച്ച. നിരാഹാരം അനുഷ്ഠിക്കുന്ന ആദിവാസി സ്ത്രീയും കുട്ടികളും അടങ്ങുന്ന സംഘം 10 മണിക്കൂറോളം കലക്ടറുടെ മുറി ഉപരോധിച്ചതോടെയാണ് ചര്‍ച്ചക്ക് വഴിയൊരുങ്ങിയത്. നിരാഹാര സമരം തുടരുകയാണ്. വട്ടപ്പാറയിലെ പാറമടകളുടെ പട്ടയം റദ്ദാക്കണമെന്നുള്ള നാട്ടുകാരുടെ ആവശ്യം ചര്‍ച്ച ചെയ്യാന്‍ മന്ത്രി വി.എസ്. സുനില്‍ കുമാറിന്‍െറ അധ്യക്ഷതയിലാണ് ചര്‍ച്ച. കലക്ടര്‍ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നാട്ടുകാരും പങ്കെടുക്കും. അര്‍ധരാത്രി പിന്നിട്ടും ആദിവാസി സ്ത്രീകളും കുട്ടികളും അടങ്ങിയ സംഘം നടത്തിയ ഉപരോധമാണ്, മാസത്തോളമായി തുടരുന്ന ഉപവാസ സമരത്തോടും ആഴ്ചയോളമത്തെിയ നിരാഹാര സമരത്തോടും മുഖം തിരിച്ചുനിന്ന സര്‍ക്കാറിനെ ചര്‍ച്ചയിലേക്ക് എത്തിച്ചത്. ആറാം ദിവസത്തിലേക്ക് കടന്ന ആദിവാസി ഊരുമൂപ്പത്തിയുടെ നിരാഹാരവും അധികാരികള്‍ അവഗണിച്ചതോടെയാണ് നാട്ടുകാര്‍ കലക്ടറുടെ മുറിക്ക് മുന്നിലേക്ക് സമരം മാറ്റിയത്. കലക്ടര്‍ വി. രതീശന്‍ അവധിയായിട്ടും സ്ത്രീകളും കുട്ടികളും അടങ്ങിയ സംഘം ഉപരോധത്തില്‍നിന്ന് പിന്മാറിയില്ല. ഇവര്‍ക്ക് ഭക്ഷണം നല്‍കാനത്തെിയ മറ്റ് സമരക്കാരെ പൊലീസ് തടഞ്ഞതോടെ ജനപ്രതിനിധികളും കോണ്‍ഗ്രസിന്‍െറയും ബി.ജെ.പിയുടെയും നേതാക്കളും തടിച്ചുകൂടി. അനില്‍ അക്കര എം.എല്‍.എ കുത്തിയിരിപ്പ് സമരം ആരംഭിച്ചതോടെ അര്‍ധരാത്രിയില്‍ എ.ഡി.എമ്മിന്‍െറ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി. പിന്നീട് മന്ത്രി സുനില്‍ കുമാറുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച തീരുമാനിച്ചത്. ഇതോടെ പുലര്‍ച്ചെ കലക്ടറുടെ ചേംബറിന് മുന്നില്‍നിന്ന് സമരം വീണ്ടും കലക്ടറേറ്റ് പടിക്കലേക്ക് മാറ്റി. ഞായറാഴ്ച ബി.ജെ.പി പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ സമരപ്പന്തലിലത്തെി പിന്തുണയറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story