Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഷെഹീന്‍െറ മരണം:...

ഷെഹീന്‍െറ മരണം: എസ്.ഐക്കെതിരെ നടപടിക്ക് സമ്മര്‍ദമേറുന്നു

text_fields
bookmark_border
കുന്നംകുളം: പൊലീസിനെ ഭയന്നോടി എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി കിണറ്റില്‍ വീണ് മരിച്ച സംഭവത്തില്‍ കുന്നംകുളം എസ്.ഐ നൗഷാദിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. എസ്.ഐക്കെതിരെ നടപടിയെടുക്കുമെന്ന് ഡി.ജി.പി സെന്‍കുമാര്‍ ഫോണിലൂടെ പി.കെ. ബിജു എം.പിക്ക് ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും നാല് ദിവസമായിട്ടും ഒരു നടപടിയും ഉണ്ടായില്ല. എസ്.ഐയുടെ ഭാഗത്ത് വീഴ്ച വന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാന്‍ തൃശൂര്‍ സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി സുരേഷ്ബാബുവിനെ ചുമതലപ്പെടുത്തിയെങ്കിലും അന്വേഷണം വഴിമുട്ടി. എന്നാല്‍, വിദ്യാര്‍ഥിയുടെ മരണത്തിന്്ഉത്തരവാദി എസ്.ഐ അല്ളെന്നാണ് പൊലീസിന്‍െറ വിശദീകരണം. സംഭവ പിറ്റേന്ന് ഡ്യൂട്ടിയില്‍ പ്രവേശിക്കാതെ കുന്നംകുളത്ത് തന്നെ ഉണ്ടായിരുന്ന എസ്.ഐ ഞായറാഴ്ച മുതല്‍ വീണ്ടും സ്റ്റേഷനില്‍ ദൈനംദിന ജോലി തുടര്‍ന്നു. ഇതിനിടെ എല്‍.ഡി.എഫിന്‍െറ നേതൃത്വത്തില്‍ ശനിയാഴ്ച പൊലീസ് സ്റ്റേഷനില്‍ ഉപരോധ സമരം സംഘടിപ്പിച്ചെങ്കിലും എസ്.ഐക്കെതിരെ ഒരു നടപടിയും ഇതുവരെ ഉണ്ടാകാതിരുന്നത് പ്രവര്‍ത്തകര്‍ക്കിടയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട് തുടങ്ങി. എം.എസ്.എഫ് ഭാരവാഹിയാണ് ഷെഹീന്‍ എന്ന പ്രചാരണം ഉയര്‍ന്നതോടെ പ്രതിഷേധ പ്രകടനം നടത്തിയ എല്‍.ഡി.എഫും വെട്ടിലായി. അതേസമയം, ഓണാവധിയായതിനാല്‍ കേസന്വേഷണവും ഏറക്കുറെ വഴിമുട്ടിയ അവസ്ഥയിലാണ്. പ്രതികളെ കണ്ടത്തെുന്നതിന് അന്വേഷണം ഊര്‍ജിതമാക്കിയെന്നും വ്യക്തമായ സൂചനകള്‍ ഉണ്ടെന്നും സി.ഐ കൃഷ്ണദാസ് പറഞ്ഞു. ഇതിനിടെ പ്രിന്‍സിപ്പല്‍ രാജിവെക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വിദ്യാര്‍ഥി സംഘടനകള്‍ സംയുക്തമായി രംഗത്ത് വന്നതും പൊലീസിന് തലവേദനയായിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story