വെള്ളമില്ല; മാവര പാടത്തെ നെൽകർഷകർ ആശങ്കയിൽ
text_fieldsപന്തളം: വേനൽ കനത്തതോടെ മാവര പാടത്തെ നെൽകർഷകർ ആശങ്കയിലായി. പാടം വിണ്ടുകീറിയി ട്ടും കനാൽവെള്ളം എത്താത്തതാണ് കർഷകരെ വിഷമിപ്പിക്കുന്നത്. കല്ലട ജലസേചന പദ്ധതിയു ടെ കനാൽവെള്ളം മാത്രമാണ് മാവര പാടത്തെ കർഷകർക്ക് വെള്ളം കിട്ടാനുള്ള മാർഗം. നെല്ലിന് വെള്ളം ഏറ്റവുമധികം ആവശ്യമുള്ള മുളപൊട്ടുന്ന സമയത്താണ് പാടം വിണ്ടുകീറി നെല്ല് ഉണങ്ങിത്തുടങ്ങിയത്.
കൃഷിക്ക് വെള്ളം വേണ്ട സമയത്ത് അത് കിട്ടാതെ എല്ലാവർഷവും കൃഷി നാശമുണ്ടാകുന്ന പാടശേഖരമാണ് തുമ്പമൺ, പന്തളം തെക്കേക്കര പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന മാവര പാടം. നെല്ലിന് കതിരുനിരക്കേണ്ട സമയത്താണ് കഴിഞ്ഞ മൂന്നുവർഷങ്ങളിൽ നെല്ല് കരിഞ്ഞുണങ്ങിയത്. കൃഷിയിറക്കിയപ്പോൾ മുതൽ വരൾച്ച കർഷകരെ വിഷമിപ്പിച്ചിരുന്നു. മാവര വലിയചാലിലും തോടുകളിലുമുള്ള വെള്ളം ഉൗറ്റിയെടുത്താണ് പാടം നനച്ചുകൊണ്ടിരുന്നത്. കഴിഞ്ഞവർഷം ചാലും തോടും വറ്റിവരണ്ടിരുന്നു. മാവരയിലെ തുമ്പമൺ പഞ്ചായത്തിൽപ്പെട്ട മാവര പാടത്ത് 200 ഏക്കറാണ് ഇത്തവണ കൃഷയിറക്കിട്ടുള്ളത്.
തരിശുപാടം കൃഷിചെയ്യുന്ന പദ്ധതിയിലുൾപ്പെടുത്തി കൃഷിവകുപ്പും പഞ്ചായത്തും ചേർന്ന് കുടുംബശ്രീ, കർഷകഗ്രൂപ് എന്നിവരെക്കൊണ്ടാണ് കൃഷിയിറക്കിയിട്ടുള്ളത്. കനാൽവെള്ളം വരുമെന്നായിരുന്നു കൃഷി ഇറക്കിയനാൾ മുതൽ കർഷകരുടെ പ്രതീക്ഷ. കനാൽ വെള്ളം കിട്ടിയാൽത്തന്നെ മാവര തോട്ടിലിറങ്ങി അവിടെനിന്നു പമ്പുചെയ്തുവേണം പാടത്തെത്തിക്കാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.