മലകളുടെ ചരമക്കുറിപ്പെഴുതുന്നത് രാഷ്ട്രീയ, ഉദ്യോഗസ്ഥ മാഫിയ
text_fieldsസമ്പത്തുള്ള ആർക്കും പാറമടകൾ യഥേഷ്ടം തുടങ്ങാമെന്ന സ്ഥിതിയാണ് ജില്ലയിലുള്ളത് . പേരിന് എന്തെങ്കിലും അനുമതികൾ ഇക്കൂട്ടർ തട്ടിക്കൂട്ടി മലകൾ തുരക്കാൻ തുടങ്ങും. ഉദ ്യോഗസ്ഥരും രാഷ്ട്രീയക്കാരുമെല്ലാം ഇവരുടെ പണക്കൊഴുപ്പിനു മുന്നിൽ ഓഛാനിച്ചു നി ൽക്കും. നിയമങ്ങൾ പാലിക്കപ്പെടാനുള്ളതല്ല, ലംഘിക്കപ്പെടാനുള്ളതാണെന്നാണ് ഇവിടുത ്തെ പാറമടക്കാരുടെ ഭാവം. അതുശരിെവച്ച് എല്ലാവകുപ്പ് ഉദ്യോഗസ്ഥരും ഛോട്ടാമുതൽ വമ്പൻവരെ രാഷ്ട്രീയ നേതാക്കളും കുമ്പിട്ട് നിൽക്കുന്നു. ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും പാർട്ടി സമ്മേളനങ്ങൾക്കും യഥേഷ്ടം പണമൊഴുകുന്ന കേന്ദ്രങ്ങളാണ് പാറമടകൾ. അതിനാൽ പൊലീസും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥവൃന്ദവും ചേർന്ന് ഉയർന്നുവരുന്ന പ്രതിഷേധങ്ങളെയെല്ലാം അടിച്ചമർത്തി.
പല പാറമടകളും ബിനാമികളെ മുന്നിൽനിർത്തി അധികാരം കൈയിലുള്ള രാഷ്ട്രീയക്കാർ തന്നെ നടത്താൻ തുടങ്ങിയതോടെ കിഴക്കൻ മേഖലയിൽ പാറമടകളുടെ എണ്ണം ക്രമാതീതമായി പെരുകി. ജില്ലയിലെ ഒരു എം.എൽ.എ തന്നെ പാറമട മുതലാളിമാരുടെ നേതാവായതോടെ അടിസ്ഥാന അനുമതികൾ പോലുമില്ലാതെ ഏതൊരു സമ്പന്നനും ജില്ലയുടെ മലനിരകൾ സ്വന്തമാക്കി ഖനനം തുടങ്ങാം എന്ന സ്ഥിതി വന്നു.രാഷ്ട്രീയക്കാരും സർക്കാർ വകുപ്പുകളും ഒത്തൊരുമിച്ച് പാറമടകൾ നിർബാധം പ്രവർത്തിക്കാൻ അനുമതി നൽകുന്നു. ഇതിലൂടെ മലയോരമേഖലയുടെ ചരമഗീതം എഴുതുകയാണെന്ന് ഇവർ അറിയുന്നില്ല. അതീവ പരിസ്ഥിതി ദുർബലപ്രദേശമായ വടശ്ശേരിക്കര പഞ്ചായത്തിൽ പതിറ്റാണ്ടുകൾക്ക് മുേമ്പ സർക്കാർ ഭൂമി ഉൾപ്പെടെ കൈയേറി കോടിക്കണക്കിനു ടൺ പാറയും പാറ ഉൽപന്നങ്ങളുമാണ് കടത്തിയത്.
ഇവിടെയും രാഷ്ട്രീയ ബിനാമികളും പരിസ്ഥിതി ചൂഷകരും കൈകോർത്തു നശിപ്പിച്ചത് നിരവധി പേരുടെ ജീവിതമാണ്. വടശ്ശേരിക്കര തെക്കും മലയിലും കൊമ്പനോലിയിലും എല്ലാ മാനദണ്ഡങ്ങളും കാറ്റിൽപറത്തി പ്രാഥമിക ലൈസൻസുപോലും ഇല്ലാതെയാണ് പല പാറമടകളും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. പരിസ്ഥിതി ദുർബല മേഖലയിലെ വനഭൂമിയിൽനിന്നും പട്ടികജാതി കോളനികളിൽനിന്നും പാലിക്കേണ്ട അകലം പോലും പാറമട ലോബിക്ക് ഇവിടെ പ്രശ്നമല്ല. മലയടിവാരത്തു പ്രവർത്തിക്കുന്ന പാറമടകളിലൊന്ന് വലിയൊരു തടാകം സൃഷ്ടിക്കുന്ന തരത്തിൽ ഭൂനിരപ്പിൽനിന്നും താഴേക്ക് കുഴിച്ചെടുത്തു കഴിഞ്ഞു. കുടിവെള്ളക്ഷാമം ഏറെ രൂക്ഷമായ വടശ്ശേരിക്കരയിൽ നൂറുകണക്കിന് അടി ആഴത്തിൽ കുഴൽകിണർ കുഴിച്ചാൽപോലും ഇപ്പോൾ വെള്ളം കിട്ടില്ല. തെക്കും മലയിലെ പാറമടയിൽ നിന്നുയരുന്ന പൊടിപടലം കുമ്പഴവരെ ദൂരത്തിലുള്ള മലയടിവാരത്തിലേക്ക് പറന്നിറങ്ങി നിരവധി മനുഷ്യർ നിത്യരോഗികളായി. ഒപ്പം മരങ്ങൾക്കും ഇലകൾക്കും മുകളിലേക്ക് പൊടി പറന്നിറങ്ങി നിരവധി കാർഷിക വിളകൾ അപ്രത്യക്ഷമായി. അനിയന്ത്രിതമായ ഇവിടുത്തെ ഉഗ്രസ്ഫോടനത്തിൽ നിരവധി വീടുകൾ ഇതിനോടകം തകർന്നു.
പട്ടികജാതി സെറ്റിൽമെൻറ് കോളനികളുടെ നടുവിൽ പാറമട പാടില്ലെന്ന് നിയമമുണ്ടെങ്കിലും അടിവശം വെടിവെച്ചു തുരന്ന ഒരു പാറയുടെ മുകൾത്തട്ടിലാണ് കൊമ്പനോലി അംബേദ്കർ കോളനി നിലനിൽക്കുന്നത്. ഇവിടുത്തെ കുടിവെള്ള പദ്ധതിയുടെ വാട്ടർ ടാങ്കും വീടുകളുമെല്ലാം ഏറിയ പങ്കും സ്ഫോടനം സൃഷ്ടിക്കുന്ന പ്രകമ്പനങ്ങളിൽ തകർന്നു. സ്ഫോടനം നടത്തുമ്പോൾ പല വീടുകളിലും ഓടിളകി തറയിൽ വീഴും. നിലവിൽ ആറുമാസമായി ഇവിടുത്തെ പാറമട ലൈസൻസില്ലാതെയാണ് പ്രവർത്തിക്കുന്നതെങ്കിലും നിയമം നോക്കുകുത്തിയായി തുടരുകയാണ്. ഇരുന്നെഴുന്നേൽക്കുന്നതുപോലെ രാഷ്ട്രീയത്തിലും ഉദ്യോഗത്തിലുമെത്തി പെട്ടെന്ന് പണക്കാരായ എല്ലാ പോക്കറ്റുകളിലും പാറമട ലോബിയുടെ പണമുണ്ട്. പഞ്ചായത്ത് മെംബർ മുതൽ മുകളിലോട്ട് എല്ലാവരും പണിതുയർത്തിയ രമ്യഹർമ്യങ്ങളിൽ മലയോര മേഖലകളിൽ താമസിക്കുന്ന പാവപ്പെട്ട മനുഷ്യരുടെ കണ്ണീരും പാറമടലോബി നിർലോഭം ഇറക്കിക്കൊടുത്ത പാറയും എംസാൻഡും മറ്റു അസംസ്കൃത വസ്തുക്കളും ഉണ്ടെന്നുള്ളതാണ് സത്യം.
തുടരും...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.