Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസംസ്ഥാനപാത-അഞ്ച്:...

സംസ്ഥാനപാത-അഞ്ച്: അടൂര്‍-ഇളമണ്ണൂര്‍ ഉപരിതല വികസന പ്രവര്‍ത്തനം പൂര്‍ത്തിയായി

text_fields
bookmark_border
സംസ്ഥാനപാത-അഞ്ച്: അടൂര്‍-ഇളമണ്ണൂര്‍ ഉപരിതല വികസന പ്രവര്‍ത്തനം പൂര്‍ത്തിയായി
cancel
camera_alt????????-?????????? ??????????

അടൂർ: സംസ്ഥാനപാത-അഞ്ചിൽ അടൂർ മുതൽ ഇളമണ്ണൂർ വരെ വികസനപ്രവര്‍ത്തനം അവസാനഘട്ട ത്തിൽ. പാതയുടെ ഉപരിതല ബിറ്റുമിൻ കോൺക്രീറ്റ് പൂർത്തിയായി. കായംകുളം-പത്തനാപുരം പാ തയിൽ പട്ടാഴിമുക്ക് മുതൽ അടൂർ സെൻട്രൽ കവല വരെ ജലഅതോറിറ്റി പഴയ ആസ്ബസ്റ്റോസ് പൈ പ്പുകൾ മാറ്റി ഡക്റ്റയിൽ അയൺ (ഡി.ഐ) പൈപ്പുകൾ സ്ഥാപിച്ചു. അടൂർ മുതൽ മരുതിമൂട് വരെ പാതക ്ക് ഒമ്പതുകോടി രൂപയാണ് സർക്കാർ അനുവദിച്ചത്. തിരുവനന്തപുരം ശ്രീധന്യ കൺസ്ട്രക്ഷൻസാണ് കരാർ ഏറ്റെടുത്ത് പണികൾ ചെയ്തത്. പൈപ്പുകൾ മാറ്റിയിടാൻ റെസ്റ്റോറേഷൻ ചാർജായി ജലസേചന വകുപ്പ് 5.74 കോടി രൂപ അനുവദിച്ചു. ഇത് 2018 ഒക്ടോബർ 31നാണ് ജല അതോറിറ്റി പൊതുമരാമത്ത് വകുപ്പിൽ അടച്ചത്.

തുക അടച്ചാൽ മാത്രമേ പൈപ്പ് പണികൾക്ക് അനുവാദം നൽകുകയുള്ളൂവെന്ന് പൊതുമരാമത്ത് അധികൃതർ ശഠിച്ചതിനാലാണ് പണികൾ തുടങ്ങാൻ താമസിച്ചത്. ഏഴ്-18 മീറ്ററാണ് പാതയുടെ വീതി. കുഴികൾ നിറഞ്ഞ ഭാഗങ്ങളിലെ മെക്കാഡം-കോൺക്രീറ്റ് ഉപരിതലം പൂർണമായും നീക്കം ചെയ്ത് നിരപ്പാക്കി ഉറപ്പിച്ച് ഗ്രാനുലാർ സബ് ബേസ് (ജി.എസ്.ബി) 20 സെ.മീ. കനത്തിലിട്ട് ഉയർത്തി ഇതിനു മുകളിൽ 15 സെ.മീ. കനത്തിൽ വെറ്റ്മിക്‌സ് മെക്കാഡം (ഡബ്ല്യു.എം.എം) ഇട്ടുറപ്പിച്ച് എട്ട് സെ.മീ. കനത്തിൽ ബിറ്റുമെൻ മെക്കാഡം, ബിറ്റുമെൻ കോൺക്രീറ്റ് മുകളിലിട്ടുള്ള രീതിയിലാണ് ഉപരിതലം സഞ്ചാരയോഗ്യമാക്കിയത്. പൊതുമരാമത്ത് നിരത്ത് വിഭാഗം അടൂർ സബ് ഡിവിഷൻ അസി. എക്‌സി. എൻജിനീയർ എസ്. റസീന, അസി. എൻജിനീയർ എം.ജി. മുരുകേശ്കുമാർ, ഓവർസിയർ ഷൈനി എന്നിവരുടെ നേതൃത്വത്തിലാണ് പണികൾ നടന്നത്.

അടൂർ സെൻട്രൽ കവല മുതൽ ഇളമണ്ണൂർ കെ.പി.പി.എം.യു.പി.എസിനു മുൻവശം വരെ 10 കി.മീറ്ററാണ് വികസനപ്രവർത്തനങ്ങൾ നടത്തിയത്. മരുതിമൂട് വരെ 8.5 കി.മീറ്ററിനാണ് തുക അനുവദിച്ചതെങ്കിലും ജലഅതോറിറ്റിയുടെ റെസ്‌റ്റോറേഷൻ തുക ലഭ്യമായതിനാൽ 1.5 കി.മീ. കൂടി പണി നടത്തുകയായിരുന്നു.
പത്തനാപുരം വരെയുള്ള വലിയ കുഴികളും അടച്ചു. അടൂർ മുതൽ ഇളമണ്ണൂർ വരെ പാതയുടെ മധ്യഭാഗത്ത് വെള്ള വരകളും തീർത്തു. മധ്യഭാഗത്തും ഇരുവശങ്ങളിലും വെള്ള ലൈൻ വരച്ചു. ഇനി ആവശ്യമുള്ളിടത്ത് മഞ്ഞ വരകളും റമ്പിൾ സ്ട്രിപ്പും പതിച്ച് ഗതാഗതം സുഗമമാക്കും. അന്തർസംസ്ഥാന, ദീർഘദൂര സർവിസുകളടക്കം കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും ട്രക്കുകളും കണ്ടെയ്‌നറുകളും ലോറികളുമടക്കം ആയിരക്കണക്കിന് വാഹനങ്ങൾ നിത്യവും സഞ്ചരിക്കുന്ന പാതയുടെ വികസനപ്രവർത്തനങ്ങൾ തീർന്നതോടെ ദുർഘടമായിരുന്ന യാത്രക്ക് പരിസമാപ്തിയായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story