Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഉത്സവലഹരിയിലമര്‍ന്ന്...

ഉത്സവലഹരിയിലമര്‍ന്ന് പെരിങ്ങനാട്

text_fields
bookmark_border
അടൂര്‍: നാടിന്‍െറ ദേശനാഥനായ ചേന്നോത്ത് മഹാദേവരുടെ ആറാട്ടിന് അകമ്പടിയായി കരകളില്‍ അണിഞ്ഞൊരുങ്ങിയ കെട്ടുരുപ്പടികള്‍ കാഴ്ചപറമ്പില്‍ നിരന്നപ്പോള്‍ കാണികള്‍ ഭക്തിലഹരിയില്‍ ആവേശഭരിതരായി. പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവര്‍ ക്ഷേത്രത്തില്‍ ഉത്സവസമാപനദിവസമായ ചൊവ്വാഴ്ച പെരിങ്ങനാടും സമീപപ്രദേശങ്ങളും ഉത്സവലഹരിയിലായിരുന്നു. തെക്കുംമുറി, മുണ്ടപ്പള്ളി, ചെറുപുഞ്ച, പോത്തടി, കുന്നത്തുകര, മലമേക്കര, കരുവാറ്റ, അമ്മകണ്ടകര, മേലൂട്, മൂന്നാളം കരകളില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും വലിയ ഇരട്ടക്കാളകളും തേരുകളുമാണ് തൃച്ചേന്ദമംഗലം കെട്ടുകാഴ്ചക്ക് അണിഞ്ഞൊരുങ്ങി എത്തിയത്. നിരവധി ചെറുകെട്ടുരുപ്പടികളും മഹാദേവന്‍െറ ആറാട്ടിന് അകമ്പടിയായി. ചൊവ്വാഴ്ച ഉച്ചയോടെ കരകളില്‍നിന്ന് ആഘോഷത്തോടെ കെട്ടുരുപ്പടികള്‍ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. വൈകീട്ട് നാലിന് കരനാഥന്മാര്‍ കരപറഞ്ഞ് നാളികേരമുടച്ചതോടെ കളഭം എഴുന്നള്ളത്തിന് തുടക്കമായി. കെട്ടുരുപ്പടികള്‍ക്ക് മുന്നില്‍ അനുഗ്രഹം ചൊരിഞ്ഞ് സ്വര്‍ണമകുടം ചാര്‍ത്തിയ ഇരട്ടജീവതയില്‍ മഹാദേവന്‍ തുള്ളിയുറഞ്ഞത്തെി. ആറാട്ടിനായി മഹാദേവര്‍ക്ക് കെട്ടുരുപ്പടികള്‍ അകമ്പടിസേവിച്ചു. കെട്ടുരുപ്പടികള്‍ വിശാലമായ കാഴ്ചപറമ്പിലത്തെിയതോടെ കെട്ടുകാഴ്ച തുടങ്ങി. ആറാട്ടിനുശേഷം പുലര്‍ച്ചയോടെ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിയതോടെ ഉത്സവം കൊടിയിറങ്ങി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story