Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപഴവങ്ങാടി...

പഴവങ്ങാടി പഞ്ചായത്തിലെ പ്രസിഡൻറ്, വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പുകൾ 14ന്

text_fields
bookmark_border
റാന്നി: പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ പ്രസിഡൻറ്, വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പുകൾ 14ന് നടക്കും. പ്രസിഡൻറ് സി.പി.എമ്മിലെ അനിൽ തുണ്ടിയിൽ, വൈസ് പ്രസിഡൻറ് സി.പി.െഎയിലെ അനി സുരേഷ് എന്നിവർ അവിശ്വാസത്തിലൂടെ പുറത്തായതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. രാവിലെ 11ന് പ്രസിഡൻറിനെയും ഉച്ചക്ക് രണ്ടിന് വൈസ് പ്രസിഡൻറിനെയും തെരഞ്ഞെടുക്കും. താലൂക്ക് സപ്ലൈ ഒാഫിസർ ജെ. അജിത്കുമാറാണ് വരണാധികാരി. യു.ഡി.എഫും എൽ.ഡി.എഫിലെ സ്വതന്ത്രരായി വിജയിച്ച മൂന്ന് അംഗങ്ങളും ചേർന്നാണ് നേരേത്ത പ്രസിഡൻറിനും വൈസ് പ്രസിഡൻറിനുമെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. ബി.ജെ.പിയിലെ ഏക അംഗവും പിന്തുണച്ചതോടെ അവിശ്വാസം പാസാവുകയും പ്രസിഡൻറും വൈസ് പ്രസിഡൻറിനും സ്ഥാനങ്ങൾ നഷ്ടമാവുകയുമായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് 11ഉം യു.ഡി.എഫിന് നാലും അംഗങ്ങളാണ് ഉണ്ടായിരുന്നത്. അന്ന് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച ജനതാദൾ ഡി ജില്ല പ്രസിഡൻറ് ആനിസൺ തോമസും പിന്നീട് യു.ഡി.എഫിനൊപ്പമായതോടെ ഇവരുടെ കക്ഷിനില അഞ്ചായി ഉയരുകയായിരുന്നു. ബി.ജെ.പിക്ക് ഒരു സീറ്റ് ലഭിച്ചിരുന്നു. അവിശ്വാസത്തിനുശേഷം വന്ന സ്വതന്ത്ര അംഗങ്ങളുടെ കുറവിൽ എൽ.ഡി.എഫിെൻറ അംഗബലം എട്ടായി. തെരഞ്ഞെടുപ്പിൽ യു.ഡി.എഫും എൽ.ഡി.എഫ് വിമതനും വീണ്ടും കൈ കോർത്താൽ തുല്യനിലയിൽ എത്തുമെങ്കിലും ബി.ജെ.പി യിലെ ഏക അംഗത്തിെൻറ നിലപാടാവും ഇനി ഭരണസമിതിയെ തീരുമാനിക്കുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story