Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവാഹനങ്ങളുടെ അമിത വേഗം...

വാഹനങ്ങളുടെ അമിത വേഗം അപകട ഭീഷണിയാകുന്നു

text_fields
bookmark_border
പത്തനംതിട്ട: ഉന്നത നിലവാരത്തില്‍ ടാര്‍ ചെയ്ത ജില്ലയിലെ പ്രധാന പാതകളില്‍ വാഹനങ്ങളുടെ അമിത വേഗം അപകട ഭീഷണി ഉയര്‍ത്തുന്നു. ഇതില്‍ പ്രധാനം പത്തനംതിട്ട-കൈപ്പട്ടൂര്‍, തിരുവല്ല-കുമ്പഴ, കൈപ്പട്ടൂര്‍-പന്തളം, കോന്നി-ചന്ദപ്പള്ളി റോഡുകളാണ്. ഇവിടങ്ങളില്‍ വാഹനങ്ങളുടെ അമിതവേഗമാണ് ഇപ്പോള്‍ വില്ലനായിരിക്കുന്നത്. റോഡിനു വീതികുറവും കൊടുംവളവുകളും അപകടത്തിന് ആക്കം കൂട്ടുന്നു. ഈ റോഡുകളിലെല്ലാം ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഇതിനകം നടന്നുകഴിഞ്ഞത്. സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെ മിക്ക വാഹനങ്ങളും റോഡില്‍കൂടി അമിത വേഗത്തിലാണ് പോകുന്നത്. റോഡ് നവീകരിച്ചതോടെയാണ് വാഹനങ്ങളുടെ വേഗം വര്‍ധിച്ചത്. ഇതുകാരണം കാല്‍നടക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കാന്‍ കഴിയാത്ത സ്ഥിതിയാണിപ്പോള്‍. കാല്‍നടക്കാര്‍ സീബ്രാ ലൈനില്‍ കയറി നിന്നാലും ഡ്രൈവര്‍മാര്‍ ഇത് ഗൗനിക്കാതെ വാഹനം വിട്ടുപോകുകയാണ്. ഇതിനാല്‍ പ്രായമായവരും സ്കൂള്‍ കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ഏറെ സമയം റോഡരികില്‍ കാത്ത് നില്‍ക്കേണ്ടി വരുന്നുണ്ട്. സ്വകാര്യ ബസുകള്‍ മത്സരയോട്ടം നടത്തുന്നതും പതിവാണ്. കോളജ് വിദ്യാര്‍ഥികള്‍ അടക്കമുള്ള യുവാക്കള്‍ വിലകൂടിയ സ്പോര്‍ട്സ് ബൈക്കുകളിലും മറ്റും ചീറിപ്പായുന്നതും പതിവ് കാഴ്ചയാണ്. ഇത് അപകടം വര്‍ധിപ്പിക്കുന്നതിനു കാരണമായിട്ടുണ്ട്. പത്തനംതിട്ട-കൈപ്പട്ടൂര്‍ റോഡില്‍ ഓമല്ലൂര്‍ ക്ഷേത്ര ജങ്ഷന്‍, മാര്‍ക്കറ്റ് ജങ്ഷന്‍ എന്നിവിടങ്ങളില്‍ റോഡിന് പൊതുവെ വീതി കുറവുമാണ്. ഉഴവത്ത് ക്ഷേത്ര ജങ്ഷന്‍, മേരിമാതാ സ്കൂള്‍, കാതോലിക്കേറ്റ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍, കാതോലിക്കേറ്റ് കോളജ്, ഓമല്ലൂര്‍ ആര്യഭാരതി ഹയര്‍സെക്കന്‍ഡറി സ്കൂള്‍, ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍, തിരുവല്ല-കുമ്പഴ റോഡില്‍ നന്നുവക്കാട്, ഇലന്തൂര്‍ ജങ്ഷന്‍, കാരംവേലി സ്കൂള്‍, കോഴഞ്ചേരി ടൗണ്‍ എന്നിവിടങ്ങളില്‍ എല്ലാ കുട്ടികളും റോഡ് മുറികടക്കാനാകാതെ വിഷമിക്കുന്നതും കാണാം. വാഹനങ്ങളുടെ അമിത വേഗം നിയന്ത്രിച്ച് യാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാനായി സംവിധാനം ഒരുക്കണമെന്നുമുള്ള നാട്ടുകാരുടെ ആവശ്യം ശക്തമായിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story